ADVERTISEMENT

പരിശീലകനായി വലിയ പരിചയസമ്പത്തില്ലാത്ത സ്കലോനിയുടെ ഏറ്റവും വലിയ സംഭാവനയായി പറയേണ്ടതു അർജന്റീനയിൽ ഒത്തിണക്കവും ടീം ഗെയിമും തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ലോകകപ്പ് പോലൊരു ഉന്നത വേദിയിൽ ടാക്ടിക്കൽ ആയുള്ള ഇടപെടൽ അതിവേഗം വേണ്ടിവരും. പക്ഷേ, സൗദിക്കെതിരെ അതുണ്ടായില്ല അല്ലെങ്കിൽ വൈകിപ്പോയി എന്നു വ്യക്തം. എതിരാളികൾ മുന്നേറ്റക്കാരെ ഹൈലൈനിൽ തളച്ചിടുമ്പോൾ അതിവേഗക്കാരനായൊരു താരത്തെ ഇറക്കി അതു പൊളിക്കുക എന്നതാകും പരിശീലകർ പ്രയോഗിക്കുന്ന പ്രഥമതന്ത്രം. അർജന്റീന സ്ക്വാഡിലെ മുന്നേറ്റക്കാരിൽ വേഗക്കാരനെന്നു പറയാവുന്നൊരാൾ പൗളോ ഡിബാലയാണ്. ഇറ്റാലിയൻ സീരി എയിൽ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമയുടെ വജ്രായുധമായ ഡിബാലയെ പക്ഷേ, സ്കലോനി പരിഗണിച്ചുമില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com