ADVERTISEMENT

ദോഹ ∙ കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ നേടിയ 2 ഗോളുകളിൽ ഇറാഖിനെ 3–2നു വീഴ്ത്തി ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. ഇൻജറി ടൈമിന്റെ നാലാം മിനിറ്റു വരെ ഇറാഖ് 2–1നു മുന്നിലായിരുന്നു. എന്നാ‍ൽ അടുത്ത മിനിറ്റിൽ യാസൻ അൽ അറബിന്റെ ഗോളിൽ ജോർദാൻ ഒപ്പമെത്തി. അമ്പരന്നു നിന്ന ഇറാഖിനെ സ്തബ്ധരാക്കി രണ്ടു മിനിറ്റിനകം നിസാർ അൽ റഷ്ദാൻ തകർപ്പൻ ലോങ്റേഞ്ചറിലൂടെ ജോർദാന്റെ വിജയഗോളും നേടി.

77–ാം മിനിറ്റിൽ ടീമിന്റെ രണ്ടാം ഗോൾ നേടിയതിനു പിന്നാലെ അമിതമായ ആഘോഷത്തിന് സ്ട്രൈക്കർ അയ്മൻ ഹുസൈൻ രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും കണ്ടതാണ് ഇറാഖിനു വലിയ തിരിച്ചടിയായത്. ഇറാഖ് പത്തു പേരായി ചുരുങ്ങുകയും ടൂർണമെന്റിലെ ടോപ് സ്കോററായ അയ്മന്റെ അസാന്നിധ്യത്തിൽ അവരുടെ മുന്നേറ്റത്തിന് മൂർച്ച കുറയുകയും ചെയ്തതോടെ ജോർദാൻ തിരിച്ചടി തുടങ്ങി. ക്വാർട്ടറിൽ ജോർദാൻ തജിക്കിസ്ഥാനെ നേരിടും. യുഎഇയെ പെനൽറ്റി ഷൂട്ടൗട്ടിൽ 5–3നു മറികടന്നാണ് തജിക്കിസ്ഥാൻ അവസാന എട്ടിലെത്തിയത്.

English Summary:

Jordan in the asian cup football quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com