Premium

അയ്യപ്പൻമാർ നൽകിയത് 316 കോടി; തിരികെ ലഭിച്ചത് ദുരിതമല: എന്നു വരും മാസ്റ്റർപ്ലാൻ?

HIGHLIGHTS
  • ഒരു തീർഥാടന കാലം കൂടി കഴിഞ്ഞു. ശബരിമല അടച്ചു. ഈ മണ്ഡലകാലം എങ്ങനെ ആയിരുന്നു
  • മലയാള മനോരമ പത്തനംതിട്ട ബ്യൂറോ സീനിയർ റിപ്പോർട്ടർ ജിനു ജോസഫ് വിലയിരുത്തുന്നു
sabarimala-aravana
ശബരിമലയിൽ അരവണ വിതരണ കൗണ്ടർ ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചപ്പോൾ. അരവണ വാങ്ങാൻ ഇരിക്കുന്ന കുട്ടിയെയും കാണാം. ചിത്രം– മനോരമ.
SHARE

മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS