ADVERTISEMENT

വിള കാക്കണം. പ്രായമായെന്നു കരുതി ആനയെയും പുലിയെയും പേടിച്ച് വീട്ടിലിരുന്നാൽ വേലയെടുത്തതൊക്കെ വെറുതെയാവും. ജീവിതം വഴിമുട്ടും. പാലക്കാട് ധോണിയിലെ പെരുന്തുരുത്തിക്കളം വീട്ടിൽ സരോജിനി എഴുപത്തഞ്ചാം വയസ്സിലും രാത്രി പാടത്തേക്കിറങ്ങുന്നത് വന്യമൃഗങ്ങളെ തുരത്താനാണ്.

ചവിട്ടിമെതിക്കാൻ ആനയും പന്നിയും

വീടിനടുത്തുള്ള രണ്ടരയേക്കർ പാടത്ത് ഓർമ വച്ചനാൾ മുതൽ കൃഷി ചെയ്താണ് സരോജിനി ജീവിക്കുന്നത്. എന്നാൽ ആനയും പന്നിയും കാടുവിട്ട് നാട്ടിലേക്കിറങ്ങിയതോടെ നെല്ലും പച്ചക്കറിയുമെല്ലാം ചവിട്ടിമെതിക്കാൻ തുടങ്ങി. അതോടെ വിള കാക്കാൻ രാത്രിയിൽ പാടത്ത് തീ കത്തിച്ച് കാവലിരിക്കുകയാണ് സരോജിനി. 

രാവും പകലും പാടത്ത്

രാവിലെ മുതൽ പാടത്ത് പണിയെടുത്ത് വൈകിട്ട് വീട്ടിലെത്തും. ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ച ശേഷം ഇരുട്ടു വീഴുന്നതോടെ വീണ്ടും പാടത്തേക്ക്. ചപ്പുചവറുകൾ പാടത്തിനു ചുറ്റും പല ഭാഗങ്ങളിൽ കൂട്ടിയിട്ടു കത്തിച്ചും തകരപ്പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും പാടത്തിനു ചുറ്റും നടക്കും. 

മകൻ മോഹനനും കൃഷിപ്പണിക്ക് കൂടെയുണ്ട്. ആനയ്ക്കു പുറമേ പുലി കൂടി ധോണിയിൽ ഇറങ്ങിയതോടെ ആശങ്കയിലാണെങ്കിലും കൃഷി ഉപേക്ഷിച്ച് വീട്ടിൽ ഇരിക്കാൻ ഒരുക്കമല്ല സരോജിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com