ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയാണു വധു. മുംബൈയിലെ ബാന്ദ്ര–കുർളയിലുള്ള ജിയോ വേൾഡ് സെന്ററില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

വ്യവസായ പ്രമുഖർ, ബിസിനസ് താരങ്ങൾ, വിഐപികൾ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടുന്ന അയ്യായിരത്തോളം അതിഥികളാണു ചടങ്ങിൽ പങ്കെടുത്തത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായിരുന്നു  വിശിഷ്ടാതിഥികളായത്.

സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡിൽ നിന്ന് ആമിർ ഖാൻ, ഷാരുഖ് ഖാൻ, ഐശ്വര്യ റായ്, ആലിയ ബട്ട്, വിദ്യാ ബാലൻ, കരീന കപൂർ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കരിഷ്മ കപൂർ, കിയാര അദ്വാനി, ജാന്‍വി കപൂർ രൺബീർ കപൂർ, കരൺ ജോഹർ, പ്രിയങ്ക ചോപ്ര, ജൂഹി ചൗള തുടങ്ങി നീണ്ട ബോളിവുഡ് താരനിര എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെൻഡുൽക്കർ, സഹീർ ഖാൻ, മഹേല ജയവർധന, ഹർഭജന്‍ സിങ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

akash-shloka-wedding-1

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തിയത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളായ ശ്ലോക ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയുണ്ട്. നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് ആകാശിന്.

മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടങ്ങിയത്. കലാപരിപാടികളും വർണാഭമായ മ്യൂസിക്ക് ഫൗണ്ടനും വിവാഹചടങ്ങുകൾക്കു മാറ്റു കൂട്ടി.

ഞായറാഴ്ച റിലയൻസ് ഇന്‍ഡസ്ട്രീസ് ജീവനക്കാർക്കും ബിസിനസ് പങ്കാളികള്‍ക്കും വേണ്ടി സൽകാരം നടത്തുന്നുണ്ട്. കൂടാതെ പ്രതിരോധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരെയും മുംബൈ പൊലീസിലെ ഉന്നതരെയും കുടുംബസമേതം ക്ഷണിച്ചിട്ടുണ്ട്. 7000 മുതൽ 10000 വരെ അതിഥികളായിരിക്കും സൽകാരത്തിൽ പങ്കെടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com