ADVERTISEMENT

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടു മാസം കഴിഞ്ഞിട്ടും നിയമന ശുപാർശ വൈകുന്നു.

മാർച്ച് 11നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 770, സപ്ലിമെന്ററി ലിസ്റ്റിൽ 779, ഭിന്നശേഷി ലിസ്റ്റിൽ 35 എന്നിങ്ങനെ 1584 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതുവരെ ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല. നിയമന ശുപാർശയുമായി ബന്ധപ്പെട്ട് പിഎസ്‌സിയിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ ഒഴിവ് കാലിക്കറ്റിൽ

വിവിധ സർവകലാശാലകൾ സർവകലാശാലാ അസിസ്റ്റന്റ് തസ്തികയുടെ 101 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 57 ഒഴിവിലേക്ക് (33 പുതിയ ഒഴിവ്, 24 എൻജെഡി) ഇപ്പോൾ നിയമന ശുപാർശ നൽകാവുന്നതാണ്. ബാക്കി ഒഴിവുകൾ ലിസ്റ്റിന്റെ 3 വർഷ കാലാവധിക്കുള്ളിൽ നിലവിൽ വരുന്ന മുറയ്ക്കേ നിയമന ശുപാർശ നൽകാൻ കഴിയൂ.

ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് കാലിക്കറ്റ് സർവകലാശാലയാണ്–26. കുറവ് കുസാറ്റിൽനിന്ന്–1. നിയമന ശുപാർശ തുടങ്ങുമ്പോൾ കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.

മുൻ നിയമനം 1,026

സർവകലാശാലാ അസിസ്റ്റന്റിന്റെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1,026 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. 2020 സെപ്റ്റംബർ 28നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 2023 സെപ്റ്റംബർ 27നാണ് അവസാനിച്ചത്.

നിയമനനില: ഒാപ്പൺ മെറിറ്റ്–812, എസ്‌സി–സപ്ലിമെന്ററി 72, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–സപ്ലിമെന്ററി 25, എൽസി/എഐ–സപ്ലിമെന്ററി 26, വിശ്വകർമ–911, ധീവര– സപ്ലിമെന്ററി 4, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, ഹിന്ദു നാടാർ–സപ്ലിമെന്ററി 5, എസ്‌സിസിസി–സപ്ലിമെന്ററി 13. ഭിന്നശേഷി: എൽവി–13, എച്ച്ഐ–21, എൽഡി/സിപി–16. ഈഴവ, ഒബിസി വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

University Assistant Ranklist Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com