കടുവ ദിനത്തിൽ ദേശീയോദ്യാനത്തിന്റെ വിഡിയോ പങ്കുവച്ച് സച്ചിൻ
Mail This Article
രാജ്യാന്തര കടുവ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ തഡോബ-അന്ധാരി ദേശീയോദ്യാനം സന്ദർശിച്ചതിന്റെ വിഡിയോ പങ്കുവച്ച് സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞവർഷമാണ് ദേശീയോദ്യാനം സന്ദർശിച്ചത്. ആ യാത്രയുടെ ഒാർമചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
കാട്ടിലെ ഈ വലിയ പൂച്ചകളെ കാണുന്നത് ഭാഗ്യം തന്നെയാണ്. കാടുകളുടെ നിലനിൽപ്പ് അവരെ ആശ്രയിക്കുന്നതിനാൽ അവരെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യണം. ലോക വന്യജീവി ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) അനുസരിച്ച് ആഗോളതലത്തിൽ 3900 കടുവകൾ മാത്രമേയുള്ളൂ എന്നതിനാൽ രാജ്യാന്തര കടുവ ദിനം ആചരിക്കുന്നത് വളരെ പ്രധാനമാണ്. കോവിഡ്19 ആയതിനാൽ കഴിഞ്ഞവർഷവും ഈ വർഷവും കടുവാദിനാചരണം ഓൺലൈനിലൂടെയാണ് നടത്തിയതെന്നും ചിത്രങ്ങൾക്ക് താഴെ സച്ചിൻ കുറിച്ചു.
തഡോബ-അന്ധാരി ടൈഗർ റിസർവ്
ആറ് കടുവ സംരക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രതിവർഷം ഒരു ലക്ഷത്തോളം വന്യജീവി പ്രേമികളെ ആകർഷിക്കുന്ന തഡോബ-അന്ധാരി ടൈഗർ റിസർവ് ആണ് അവയിൽ ഏറ്റവും ഉയർന്ന സ്ഥാനം. ഏറ്റവും പഴക്കമേറിയതും വലുതുമായ ദേശീയ ഉദ്യാനമായ തഡോബ അന്ധാരി ടൈഗർ റിസർവ് ഇന്ത്യയിലെ പ്രധാനപ്പെട്ട 47 കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. ചന്ദ്രപ്പൂരിലെ കൽക്കരി സമ്പന്നമായ ഖനന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ റിസർവ്, വേട്ടയാടൽ കായികമായിരുന്ന ഒരു പഴയ കാലഘട്ടത്തിന്റെ പ്രിയപ്പെട്ട ഇടമായിരുന്നു.
പ്രൊഫഷണൽ വേട്ടയാടൽ ഗ്രൂപ്പായ ടൈഗർലാന്‍ഡ് ഷിക്കാർസ്, ഓൾവിൻ കൂപ്പർ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ രാജ്യവ്യാപകമായി കടുവകളുടെ എണ്ണം കുറയുന്നത് സർക്കാര്‍ വേട്ടയാടലിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഈ പ്രദേശത്തിന്റെ മൂല്യം മനസ്സിലാക്കി വളരെയധികം പ്രാധാന്യമുള്ള ഒരു ആവാസ കേന്ദ്രമായി അംഗീകരിക്കാനുള്ള ആദ്യ ശ്രമം 1955 ൽ റിസർവിന്റെ വിജ്ഞാപനമായിരുന്നു.1986 ൽ പാർക്ക് വന്യ ജീവിസങ്കേതമായി പ്രഖ്യാപിച്ചു.
English Summary: International Tiger Day,Sachin Tendulkar Shares Throwback Video, Images of his Visit to Tadoba-Andhari Tiger Reserve