ADVERTISEMENT

മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. കോമഡി ഷോകളിലൂടെയും കിടിലന്‍ കൗണ്ടറുകളിലൂടെയും കാഴ്ചക്കാരെ കുടുകുടെ ചിരിപ്പിക്കുന്ന നടന്‍ ഇപ്പോള്‍ വെക്കേഷനിലാണ്. മാരാരി ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതിനടിയില്‍ ശ്വേതാ മേനോന്‍, നീരജ് മാധവ് തുടങ്ങിയ താരങ്ങളും കമന്‍റ് ചെയ്തിട്ടുണ്ട്.  

ബീച്ചിനരികില്‍ കൂളിംഗ് ഗ്ലാസ്സും ടീഷര്‍ട്ടും ഷോര്‍ട്ട്സും ഹാറ്റും ധരിച്ച്, കൂളായി നില്‍ക്കുന്ന പിഷാരടിയെ ആദ്യത്തെ ചിത്രത്തില്‍ കാണാം.  'വിറ്റാമിന്‍ സീ' എന്ന പേരില്‍ പോസ്റ്റ്‌ ചെയ്ത വേറൊരു ചിത്രവുമുണ്ട്. ഇതിനടിയില്‍ നടന്‍ നീരജ് മാധവിന്‍റെ രസകരമായ കമന്‍റും കാണാം. "സത്യം പറ പിഷു, ക്യാപ്ഷന്‍ പ്ലാന്‍ ചെയ്തിട്ടല്ലേ ഫോട്ടോ എടുക്കുന്നേ?" എന്നാണ് നീരജിന്‍റെ കമന്‍റ്. ഇതിനടിയിലായി ശ്വേതാ മേനോന്‍ കമന്‍റ് ചെയ്തതും കാണാം. 

ആലപ്പുഴ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മാരാരി ബീച്ച്. നഗരമധ്യത്തിൽ നിന്നും വടക്കുമാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്.  ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം. ധാരാളം സെലിബ്രിറ്റികള്‍ എത്തുന്ന ഒരു റിസോർട്ട് ബീച്ചാണിത്. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന തെങ്ങിന്‍തോപ്പുകളും വൃത്തിയുള്ള തീരവുമെല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. അതിമനോഹരമായ സൂര്യാസ്തമയക്കാഴ്ച കണ്ടാസ്വദിക്കാനും ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. 

പ്രസിദ്ധമായ മാരാരിക്കുളം മഹാദേവക്ഷേത്രം ബീച്ചിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അകലെയായാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ ഉള്ളത്. ഹണിമൂണും മറ്റു വിശേഷാവസരങ്ങളും അടിച്ചു പൊളിക്കാന്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

English Summary: Ramesh Pisharody In Marari Breach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com