ADVERTISEMENT

പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പുതുവർഷത്തെ ആഘോഷത്തോടെ വരവേൽക്കാം. പാട്ടും ആട്ടവും പാർട്ടിയുമൊക്കെയായി അടിച്ചുപൊളിക്കാൻ നിങ്ങൾ ഒരുക്കമാണോ? കുമരകത്തെ കെടിഡിസി വാട്ടസ്കേപ്സിൽ മികച്ച ഒാഫറാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കായലും പച്ചപ്പുമൊക്കെയായി പ്രകൃതിയുടെ വിസ്മയത്തിനൊപ്പം 2023നെ വരവേല്‍ക്കാം.

ktdc-water-scapes12
ഫയൽ ചിത്രം–കുമരകത്തെ കെടിഡിസി വാട്ടസ്കേപ്സ്

 

ktdc-water-scapes8
ഫയൽ ചിത്രം–കുമരകത്തെ കെടിഡിസി വാട്ടസ്കേപ്സിലെ കോട്ടേജ്

കണ്ണു തുറന്നാൽ കായൽ, കയ്യെത്തും ദൂരെ കരിമീനുകൾ കുമരകത്തെ കെടിഡിസി റിസോർട്ട് വേറെ ലെവലാണ്. ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും. ന്യൂയർ ആഘോഷത്തെ തുടർന്ന് മികച്ച ഒാഫറുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡി ജെയും കരോക്കെയും മാജിക് ഷോയും ഗാലാ ഡിന്നറുമൊക്കെയായി ന്യൂയർ ഇൗവ്  അടിച്ചുപൊളിക്കാം. രാത്രി 8 മണി മുതൽ 12 മണിവരെയാണ് ന്യൂയർ ആഘോഷം. 12 വയസ്സിന് മുകളിലുള്ളവർക്ക് നികുതിയടക്കം 2950 രൂപയും ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 1475 രൂപയുമാണ് ഇൗടാക്കുന്നത്. ഓരോ ടിക്കറ്റിനൊപ്പം ബീയറും കിട്ടും. കായൽ കാഴ്ച കണ്ട് പുതുവർഷത്തെ വരവേൽക്കാം.

 

വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യ സുന്ദരമായ ഒരിടം. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ  കുമരകത്തെ വാട്ടർസ്കേപ് പ്രീമിയം റിസോർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പഴമയും പുതുമയും കോർത്തിണക്കിയ കെടിഡിസിയുടെ ഇൗ പ്രീമിയം റിസോർട്ട്  കുമരകത്തെ മറ്റു റിസോർട്ടുകളിൽ നിന്നും വേറിട്ടതാക്കുന്നു. തടിയിൽ നിർമിച്ച കോട്ടേജുകളാണ് ഇൗ റിസോർട്ടിന്റെ പ്രധാന ആകർഷണം. ഇക്കോഫ്രണ്ട്‍‍ലി എന്നതു തന്നെയാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. പ്രകൃതിയുടെ സുന്ദരകാഴ്ചകൾ ആസ്വദിച്ച് കെ‍ടിഡിസി വാട്ടർസ്കേപ്സ് റിസോർട്ടിനൊപ്പം ഇൗ പുതുവർഷം ആഘോഷമാക്കാം.

English Summary: newyear celebration in ktdc waterscapes Kumarakom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com