ADVERTISEMENT

ഇപ്പോൾ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ പോലും ഫോൺ വഴിയാണല്ലോ നടത്തുന്നത്. എന്തു വാങ്ങുന്നതിനും ഏതു ബിൽ പേ ചെയ്യുന്നതിനുമെല്ലാം യുപിഐ ട്രാൻസാക്‌ഷൻ കൊണ്ട് സാധ്യമാകും. എന്തിനേറെ, ക്ഷേത്രങ്ങളിലും മറ്റും ഭണ്ഡാരത്തിലിടുന്ന പൈസവരെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് നൽകാമെന്നായി. എന്നാൽ ഇന്ത്യയ്ക്കു പുറത്തേയ്ക്ക് പോകുമ്പോൾ യുപിഐ ട്രാൻസാക്‌ഷൻ എന്ന സുഗമമായ വഴി ഇല്ലാത്തതിനാൽ പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം. എങ്കിൽ ഇനി പറയുന്ന രാജ്യങ്ങളിലേക്കു സഞ്ചരിക്കുമ്പോൾ നിങ്ങൾക്കു ധൈര്യമായി യുപിഐ ഇടപാടുകൾ നടത്താം. 

 

ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ അഞ്ച് രാജ്യങ്ങളിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. പ്രാദേശിക ക്യുആർ കോഡുകൾ വഴി പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുന്നത്. രാജ്യാന്തര ഡെബിറ്റ് കാർഡുകൾക്കു സമാനമായി, ഉപയോക്താക്കൾക്ക് ഇന്ത്യൻ ബാങ്കുകളിൽനിന്ന് വിദേശ കറൻസിയിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വിദേശ വിപണികളിൽ സിംഗപ്പൂർ, മലേഷ്യ, യുഎഇ, ഫ്രാൻസ്, ബെനെലക്സ് രാജ്യങ്ങൾ, നേപ്പാൾ, യുകെ എന്നിവ ഉൾപ്പെടുന്നു.

 

റുപേ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ ശൃംഖല ആഗോളതലത്തിൽ വിപുലീകരിക്കുന്നതിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട്, ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും പുതിയ മേഖലകളിൽ ഒന്നാണ് യൂറോപ്പ്. ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, സിംഗപ്പൂർ, മാലിദ്വീപ്, ഭൂട്ടാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങിൽ ഇനി പണമിടപാടുകൾ യുപിഐ വഴി നടത്താവുന്നതാണ്. ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐ ഇന്റർഫേസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. കൂടുതൽ രാജ്യങ്ങളിലേക്കു യുപിഐ ഇടപാട് വ്യാപിപ്പിക്കാനും അതിലൂടെ ഇന്ത്യക്കാരുടെ യാത്രകൾ സുഗമമാക്കാനും കേന്ദ്രസർക്കാരിനു പദ്ധതിയുണ്ട്. അടുത്തുതന്നെ പത്തോളം യൂറോപ്യൻ രാജ്യങ്ങൾകൂടി യുപിഐ ഇടപാട് സ്വീകരിക്കാൻ തയാറാകുമെന്നാണ് വിവരം. 

 

Content Summary : UPI transactions are also allowed for Indian tourists who are visiting these countries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com