ADVERTISEMENT

വത്തിക്കാന്‍ സിറ്റി ∙ നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കുടിയേറ്റം പ്രമേയമാക്കിയ ശില്‍പം സ്ഥാപിച്ചു. കനേഡിയന്‍ ആര്‍ട്ടിസ്റ്റ് തിമോത്തി ഷ്മാല്‍സിന്റെ മൂന്നു ടണ്‍ ഭാരമുള്ള, 20 അടി ശിൽപം 'ഏയ്ഞ്ചല്‍സ് അണ്‍വെയേഴ്‌സ്' നാണ് ഈ സൗഭാഗ്യം. പുരാതന ഈജിപ്ഷ്യന്‍ വൃദ്ധസദനത്തിനും ജിയാന്‍ ലോറെന്‍സോ ബെര്‍ണിനിയും കാര്‍ലോ മഡെര്‍നോയും രൂപകല്‍പന ചെയ്ത ഇരട്ട ജലധാരകള്‍ക്കും അടുത്തായാണ് പുതിയ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്.

ലോക അഭയാർഥി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 29 ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അനാച്ഛാദനം ചെയ്ത 'ഏഞ്ചല്‍സ് അണ്‍വെയേഴ്‌സ്' കാണാന്‍ നിരവധി സന്ദര്‍ശകരാണെത്തുന്നത്. 140 കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വഹിക്കുന്ന ഒരു ബോട്ടിനെയാണ് ഈ ശില്‍പം ചിത്രീകരിക്കുന്നത്. 140 എന്ന ഈ സംഖ്യ, കലാകാരന്റെ അഭിപ്രായത്തില്‍, കൊളോണേഡില്‍നിന്നു താഴേക്ക് നോക്കുന്ന 140 വിശുദ്ധരുടെ പ്രതിമകളുമായി പൊരുത്തപ്പെടുന്നു. എബ്രായര്‍ 13:2 ല്‍ നിന്നുള്ള വാക്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. - ‘അപരിചിതരോട് ആതിഥ്യം കാണിക്കുന്നതില്‍ മടി കാണിക്കരുത്, കാരണം അതു മാലാഖമാരെ സന്തോഷിപ്പിക്കുന്നതാണ്’.

index

വിഖ്യാത ശില്‍പി തിമോത്തി ഷ്മാള്‍സ് രൂപകല്‍പന ചെയ്ത ‘ഭവനരഹിതനായ യേശു’ എന്ന ശില്‍പം 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അനാച്ഛാദനം ചെയ്തത്. ക്രിസ്തുവിന്റെ ക്രൂശീകരണം പ്രമേയമാക്കിയ ഈ ശില്‍പം ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരു ശില്‍പം രൂപകല്‍പന ചെയ്യാന്‍ ഷ്മാള്‍സിനു ക്ഷണം ലഭിക്കുന്നത്. ഇതിനു മുന്‍പ് ‘മത്തായി 25’ നെ അടിസ്ഥാനമാക്കി ശിൽങ്ങളുടെ പരമ്പര തന്നെ അദ്ദേഹം ചെയ്തിരുന്നു. ലോകം നേരിടുന്ന സമകാലിക പ്രതിസന്ധിയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് താന്‍ ചിത്രീകരിക്കുന്നതെന്നു നേരത്തെ ഷ്മാള്‍സ് വ്യക്തമാക്കിയിരുന്നു. ഇതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

ഈ ശിൽപത്തിലെ കണക്കുകള്‍ എല്ലാ ചരിത്ര കാലഘട്ടങ്ങളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നു. അഭയാര്‍ഥികളും കുടിയേറ്റക്കാരും നിറഞ്ഞ ഇതില്‍ നാസി ജര്‍മനിയില്‍നിന്നു രക്ഷപ്പെടുന്ന ഒരു ഹസിഡിക് ജൂതന്‍, ഒരു ആധുനിക സിറിയന്‍ മുസ്‌ലിം, കണ്ണീരിന്റെ പാതയിലെ ഒരു ചെറോക്കി പുരുഷന്‍, കമ്യൂണിസത്തില്‍നിന്നു രക്ഷപ്പെടുന്ന ഒരു ഗര്‍ഭിണിയായ പോളിഷ് സ്ത്രീ, ആശ്വാസം കണ്ടെത്തുന്ന ഒരു ഐറിഷ് ആണ്‍കുട്ടി എന്നിവരെ കാണാം. ഇതില്‍ പുരാതന അഭയാര്‍ഥികളുണ്ട്, ചിലര്‍ ബൈബിള്‍ കാലഘട്ടത്തില്‍ നിന്നുള്ളവരും മറ്റുചിലര്‍ എല്ലിസ് ദ്വീപിലൂടെ കുടിയേറ്റത്തിനു ശ്രമിക്കുന്ന സമകാലികരുമാണ്. മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയവനെയും കാണാം, ആഫ്രിക്കയില്‍ നിന്നും ഇറ്റലിയിലേക്കുള്ള കുടിയേറ്റക്കാരനെയും, യുദ്ധത്തില്‍നിന്നും ക്ഷാമത്തില്‍നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന പുരുഷകേസരികളെയും കാണാം. കുഞ്ഞുങ്ങളെയും ഭാര്യമാരെയും ഒരു പുതിയ ദേശത്ത് സുരക്ഷിതത്വത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഈ ശില്‍പത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്നു ഷ്മാള്‍സ് പറയുന്നു.

മനുഷ്യക്കടത്തിനെക്കുറിച്ചുള്ള 20 അടി ഉയരമുള്ള മറ്റൊരു ശിൽപത്തിന്റെ പണിപ്പുരയിലാണ് ഷ്മാള്‍സ് ഇപ്പോള്‍. നൂറിലധികം രൂപങ്ങളുള്ള ഈ ശിൽപത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ അടിമയായ സെന്റ് ജോസഫിന്‍ ബഖിത നിലം തുറക്കുകയും അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൈഡ് പൈപ്പര്‍ ഓഫ് ഹാമെലിനില്‍ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നു ഷ്മാള്‍സ് പറയുന്നു. എലികളുടെ പട്ടണത്തെ തുരത്തിയതിനു പണം നല്‍കാമെന്ന വാഗ്ദാനത്തിൽനിന്നു ഹാമെലിന്‍ നഗരവാസികള്‍ പിന്മാറിയപ്പോൾ, പൈഡ് പൈപ്പര്‍ നഗരത്തിലെ കുട്ടികളെ നഗരകവാടങ്ങളില്‍നിന്ന് തുറന്ന സ്ഥലത്തേക്കു നയിച്ചു, അവരെ മണ്ണിനടിയിലാക്കി. ‘ഇത് ആളുകള്‍ കാണേണ്ട ഒരു സന്ദേശമാണ്,’– ഷ്മാള്‍സ് പറഞ്ഞു. മനുഷ്യക്കടത്ത് വളരെ ഭയാനകമാണ്, അത് സര്‍വവ്യാപിയാണ്. മനുഷ്യ ചരിത്രത്തില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ അടിമത്തം ഇപ്പോള്‍ ലോകത്തുണ്ട്. കുഞ്ഞുങ്ങളെ ആഫ്രിക്കയില്‍ ലൈംഗിക കളിപ്പാട്ടങ്ങളായി വില്‍ക്കുന്നു; അടിമകളെ ലേലത്തില്‍ വില്‍ക്കുന്നു. മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രമായ ഇംഗ്ലണ്ടിലെ ലണ്ടനില്‍ മനുഷ്യക്കടത്തു ശിൽപം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com