ADVERTISEMENT

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. ഈ വർഷം മാർച്ച് 21 വ്യാഴാഴ്ചയാണ് പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .പൈങ്കുനി ഉത്രദിനത്തിലാണ്  ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു.

 

പൈങ്കുനി ഉത്രദിനത്തിൽ  ശാസ്താക്ഷേത്ര ദർശനത്തിനും  വഴിപാടുകൾക്കും  പൂജകൾക്കും  സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ് .ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാജനം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. അയ്യപ്പന്റെ പിറന്നാൾ ദിനത്തിൽ ഭഗവൽ സന്നിധിയിൽ എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർ‌ച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. ഭഗവൽ പ്രീതിക്കായി കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഭഗവാന് എള്ളുപായസം നിവേദിക്കുന്നതും നന്ന് . 

 

 

“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ” 

 

എന്ന് 108 തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്. 

 

 

അന്നേദിവസം ശങ്കരാചാര്യർ എഴുതിയ ശാസ്താ പഞ്ചരത്ന സ്തോത്രം ജപിക്കുക. 


ലോകവീരം മഹാപൂജ്യം

സര്‍വ്വരക്ഷാകരം വിഭും

പാര്‍വതീ ഹൃദയാനന്ദം 

ശാസ്താരം പ്രാണമാമ്യഹം


വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം 

ശാസ്താരം പ്രാണമാമ്യഹം


മത്ത മാതംഗ ഗമനം 

കാരുണ്യാമൃതപൂരിതം

സര്‍വ്വവിഘ്ന ഹരം ദേവം  

ശാസ്താരം പ്രാണമാമ്യഹം


അസ്മത്  കുലേശ്വരം ദേവം 

അസ്മത്  ശത്രു വിനാശനം

അസ്മ   ദിഷ്ട പ്രദാതാരം

ശാസ്താരം പ്രാണമാമ്യഹം


പാണ്ഡ്യേശ വംശതിലകം 

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം 

ശാസ്താരം പ്രാണമാമ്യഹം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com