ADVERTISEMENT

 ബുധനാഴ്ച ജനിച്ചവർ അശ്രാന്തപരിശ്രമശാലികളും ജീവിതപ്രശ്നങ്ങളെ  സധൈര്യം നേരിടുന്നവരുമായിരിക്കും. സംസാരപ്രിയരായ ഇവർ വ്യത്യസ്തമായ  കഴിവുകളാൽ സമ്പന്നരായിരിക്കും. എങ്കിലും  ചില സമയങ്ങളിൽ ഇക്കൂട്ടർ അശ്രദ്ധാലുക്കളും അവിശ്വസനീയമായ കാര്യ ങ്ങളിൽ ഏർപ്പെടുന്നവരുമായിരിക്കും.

 

ചിന്തിച്ച് പ്രവർത്തിക്കുവന്നവരാണ് ബുധനാഴ്ച ജനിച്ചവർ. അയൽക്കാരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം വച്ചു പുലർത്തുന്ന ഇവർ തന്റെ ചുറ്റുപാടുകളുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരുന്നവരാണ്. വെല്ലുവിളികളുണ്ടാക്കുന്ന സാഹച ര്ത്തിൽ ചിന്തിച്ച് നയപരമായി കാര്യങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്നതില്‍  മിടുക്കരാണ്. സംസാരത്തിലൂടെ മറ്റുള്ള വരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഇവർക്ക് പ്രത്യേക കഴിവുണ്ട് . വളരെയധികം സംസാരിക്കുന്ന ഇവരുടെ പ്രകൃതം ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയേറെയാണ്. അഞ്ചാണ് ഇവരുടെ ഭാഗ്യനമ്പർ. അനുകൂലമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാനായി ബുധനാഴ്ചകളിൽ പ്രാർഥനകളിൽ മുഴുകുകയും ദാനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് നല്ലതാണ്.

 

തൊഴിൽ 

യുക്തിപൂർവം ചിന്തിക്കുന്ന ഇക്കൂട്ടർക്ക് ഗണിതമായും ശാസ്ത്രവുമായും ബന്ധപ്പെട്ട മേഖലകളിൽ നന്നായി ശോഭി ക്കാൻ സാധിക്കും. ജിജ്ഞാസ ഇവരുടെ കൂടെപ്പിറപ്പായതി നാൽ ചുറ്റുമുള്ള പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ ഇവർ തല്പരരായിരിക്കും. യാത്രകൾ ഇഷ്ടപ്പെടുന്ന ഇവർക്ക് പുതിയ ആളുകളുമായി പരിചയപ്പെടുന്നതിനും പുതിയ കാര്യ ങ്ങൾ പഠിക്കുന്നതിനും ഉത്സാഹം കൂടും. ബുദ്ധികൂർമ്മതയുള്ള ഇവർ, അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്തുകയും തങ്ങളുടെ ചിന്തകളെ ക്രോഡീകരിക്കുകയും ചെയ്താൽ വലിയ വിജയം നേടാൻ കഴിയുമെന്നതിന് സംശയമില്ല.

 

കുടുംബം 

ആശയ വിനിമയശേഷിയിൽ മുൻപന്തിയിലായ ബുധനാഴ്ച ജനിച്ചവർക്ക് സുദൃഢമായ ഒരു ബന്ധം പങ്കാളിയുമായി കാത്തു സൂക്ഷിക്കാൻ സാധിക്കും. മോശമായ സാഹചര്യങ്ങൾ പോലും തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുക്കാൻ ഇവർ മിടു ക്കരാണ്. തെറ്റുകളും കുറവും എളുപ്പം ക്ഷമിക്കാനുള്ള കഴിവ് സന്തോഷകരമായ ഒരു കുടുംബജീവിതം ഇവർക്ക് സമ്മാനിക്കും.

 

ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള അശ്രദ്ധ ചിലപ്പോൾ ഇവർക്ക് വില്ലനായേക്കാം. ചിന്തയും പ്രവൃത്തിയും തമ്മിലുള്ള വ്യതിയാനം പങ്കാളിയിൽ ആശയക്കുഴപ്പത്തിനിടയാക്കും. നിർത്താതെയുള്ള സംസാരം ചിലപ്പോൾ വാഗ്വാദങ്ങൾക്ക് വഴി തെളിക്കുകയും ബന്ധങ്ങളിൽ ഉലച്ചിലുണ്ടാകാൻ കാരണമാകുകയും ചെയ്യും. പങ്കാളിയുടെ താല്പര്യങ്ങളറിഞ്ഞ് കൂടെ നിന്നാൽ ഇവർക്ക് ശുഭകരമായ  കുടുംബജീവിതം സാധ്യമായി തീരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com