നാരായണീയോത്സവം ; തിന്മയെ ഇല്ലാതാക്കി യജ്ഞവരാഹമൂർത്തി
Mail This Article
ഭഗവാന്റെ വരാഹാവതാരത്തെക്കുറിച്ചു വിവരിച്ച പന്ത്രണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിമൂന്നാം ദശകത്തിൽ വിവരിക്കുന്നതു ഹിരണ്യാക്ഷവധമാണ്.
"ഹിരണ്യാക്ഷം താവദ്വരദ, ഭവദന്വേഷണപരം..." എന്ന ശ്ലോകത്തോടെയാണു പതിമൂന്നാം ദശകം ആരംഭിക്കുന്നത്.
ഭൂമിയെ വെള്ളത്തിനടിയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരുന്ന ഭഗവാന്റെ യജ്ഞവരാഹമൂർത്തിരൂപം കണ്ടിട്ട് 'ഇതു വെറും കാട്ടുമൃഗമല്ലേ?' എന്നാണ് ഹിരണ്യാക്ഷൻ അഹങ്കാരത്തോടെ ചോദിക്കുന്നത്. ഏതായാലും ഭഗവാൻ ഹിരണ്യാക്ഷനെ സംഹരിച്ച് ഭൂമിദേവിയെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
അതിനുശേഷം വൈകുണ്ഠലോകത്ത് സ്വസ്ഥമായി പരിലസിക്കുന്ന ഭഗവാൻ രോഗങ്ങളെല്ലാം തീർത്തു തരേണമേ എന്നു പ്രാർഥിക്കുകയാണ് അവസാനശ്ലോകത്തിൽ:
'നിരുന്ധ്യാ: രോഗം മേ സകലമപി വാതാലയപതേ!'.
നാരായണീയം: ദശകം- 13
പാരായണം:
ശ്രീമതി കലാദേവി രവീന്ദ്രൻ,
വെള്ളറക്കാട്.
നാരായണീയം ദശകം- 13
വ്യാഖ്യാനം:
ശ്രീ രാധാകൃഷ്ണൻ ആലക്കൽ, ഗുരുവായൂർ