ADVERTISEMENT

 

mannarasala-ayilyam-04
വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യം ദർശനത്തിനെത്തിയത് ഭക്ത സഹസ്രങ്ങൾ. പുലർച്ചേ നാലിന് നടതുറന്നതിനു ശേഷം നിർമാല്യ ദർശനവും അഭിഷേകവും നടന്നു.

mannarasala-ayilyam-06
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യം ദർശനത്തിനെത്തിയ ഭക്തജനങ്ങൾ

തുടർന്ന് കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ നടത്തി.

mannarasala-ayilyam-12
കുടുംബ കാരണവരുടെ കാർമികത്വത്തിലാണ് കലശാഭിഷേകവും നൂറും പാലും വിശേഷാൽ ചടങ്ങുകളും നടന്നത്

കലശാഭിഷേകവും നൂറുംപാലും വിശേഷാൽ ചടങ്ങുകളും നടന്നു.

mannarasala-ayilyam-07
. 'മണ്ണാറശാല അമ്മ' എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്

 മണ്ണാറശാല അമ്മയുടെ മുഖ്യ കാർമികത്വത്തിലുള്ള എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടക്കാത്ത സാഹചര്യത്തിൽ നാഗരാജാവിന്റെ ശ്രീകോവിലിൽ കുടുംബ കാരണവരുടെ കാർമികത്വത്തിലാണ് കലശാഭിഷേകവും  നൂറും പാലും വിശേഷാൽ ചടങ്ങുകളും നടന്നത്.  

mannarasala-ayilyam-03
പുലർച്ചേ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കായിരുന്നു

പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ.

mannarasala-ayilyam-01
മണ്ണാറശ്ശാലയിൽ കാണിക്ക സമർപ്പിച്ചു പ്രാർഥിക്കുന്ന ഭക്തർ

പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്.

mannarasala-ayilyam-09
പുലർച്ചേ നാലിന് നടതുറന്നതിനു ശേഷം നിർമാല്യ ദർശനവും അഭിഷേകവും നടന്നു.

വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ ഉള്ളത് .

mannarasala-ayilyam-02
ആയില്യ ദർശനത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ട നിര

നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന്‌ അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ.

നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായി സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠയുണ്ട്. 

mannarasala-ayilyam-11
നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായി സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠയുണ്ട്.

 

mannarasala-ayilyam-08
തുലാം ആയില്യ ദിനത്തിൽ കലശാഭിഷേകവും നൂറുംപാലും വിശേഷാൽ ചടങ്ങുകളും നടന്നു.

ഐതിഹ്യം

mannarasala-ayilyam-10
പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ.

ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനദുഃഖം ഉള്ളിലൊതുക്കി ഈശ്വരഭജനവുമായി കഴിയുകയായിരുന്നു.

mannarasala-ayilyam-13
പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്.

ഇല്ലത്തിനടുത്തുള്ള കാവിലെ  നാഗരാജാവിനെ ആയിരുന്നു ഇവർ പൂജിച്ചു പോന്നിരുന്നത്.

mannarasala-ayilyam-14
കാവിനുള്ളിലെ നാഗപ്രതിഷ്ഠകൾ

ഈ സമയത്താണ്‌ ചുറ്റുമുളള വനത്തില്‍ കാട്ടുതീ പടർന്നത്.  അഗ്നിയില്‍ പെട്ട് മരണവെപ്രാളത്തിൽ വന്ന  നാഗങ്ങളെ കണ്ടു  ദമ്പതികള്‍ പരിഭ്രമിച്ചുവെങ്കിലും തങ്ങളാൽ ആവുന്ന വിധത്തിൽ പരിചരിച്ചു സംരക്ഷിച്ചു .

mannarasala-ayilyam-05
നാഗദേവതകളുടെ പ്രാധാന്യം വിവരിക്കുന്ന ഭക്തൻ

സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു . ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു.

മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നിലവറയിൽ നാഗരാജാവായി പൂകുകയും ചെയ്തു. ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. 

English Summary : Mannarasala Ayilyam 2022 / Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com