ADVERTISEMENT

 

 

1198 ചിങ്ങമാസം മുതൽ  കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ‍ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ മേടക്കൂറിൽപ്പെട്ട ‘അശ്വതി’ നക്ഷത്രക്കാരുടെ ഫലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 

ചിങ്ങരവി സംക്രമം നടക്കുന്നത് നക്ഷത്രങ്ങളിൽ ഒന്നാമനായ മേടക്കൂറില്‍‍ പെട്ട അശ്വതി നക്ഷത്രത്തിലാണ്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്, അശ്വതി നക്ഷത്രക്കാരുടെ ലാഭസ്ഥാനത്തുണ്ടായിരുന്ന വ്യാഴം പന്ത്രണ്ടിലേക്ക് അതായത് മീനം രാശിയിലേക്ക് വന്നു ചേർന്നത്. രണ്ടര വർഷക്കാലമായി അനുഭവിച്ചു പോന്നിരുന്ന കണ്ടകശനിയും കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചിരിക്കുന്നു. 12 – ൽ വ്യാഴം നിന്നാൽ അശ്വതി നക്ഷത്രത്തിന്റെ 4–ാം ഭാവത്തിേലക്ക് വ്യാഴത്തിന്റെ ദൃഷ്ടി പതിക്കുന്നതിനാൽ ഗൃഹം, വാഹനം, വസ്തു എന്നിവയ്ക്ക് ഗുണപ്രദമാവുകയും, അതോടൊപ്പം തന്നെ ധനചെലവുകൾ, ദ്രവ്യനാശം എന്നിവയും വന്നു ചേരും. 

 

വരവിനേക്കാൾ അധികരിക്കും ചെലവുകൾ. ഈ അധിക ചെലവുകളെല്ലാം നമുക്ക് സന്തോഷം ഉളവാക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ആയിരിക്കും. പുതിയ വീട് വാങ്ങുന്നതിനും, പുതിയ ഗൃഹം പണി ആരംഭിക്കുന്നതിനും വീട് പുതുക്കി പണിയുന്നതിനും മോടിപിടിപ്പിക്കുന്നതിനും, വാഹനം മാറ്റി വാങ്ങാനും സ്വന്തം അമ്മയ്ക്ക് വേണ്ടിയും ധനചെലവ് വന്നുപെടാം. ഇത് ധനുമാസം വരെയുള്ള കാര്യങ്ങളാണ്. മകരമാസം മുതൽ ഗുണപ്രദമാണ്. 2023 ഏപ്രിൽ മാസത്തിൽ വ്യാഴം ജന്മത്തിലേക്ക് വന്നു ചേരും. വർഷത്തിന്റെ ആദ്യ പകുതിയിൽ മന്ദത അനുഭവപ്പെട്ട എല്ലാ കാര്യങ്ങളും പുരോഗതിയിലേക്ക് വന്നു ചേരുന്നതാണ്. ധനധാന്യാദി സമൃദ്ധിയും, പുതിയ ജോലിയിൽ പ്രവേശിക്കാനും, മേലധികാരിയുമായി യോജിച്ച് മുന്നോട്ട് പോകാനും ആകുന്നതാണ്. കർമരംഗം പുഷ്ടിപ്പെടുത്താനും വിദ്യാർഥികൾക്കും പുരോഗതി ദൃശ്യമാകും. ബിസിനസ് രംഗവും അഭിവൃദ്ധിപ്പെടും. വിദേശയോഗം കാണുന്നുണ്ട്.

 

വിശദഫലം അറിയാൻ വിഡിയോ കാണാം 

 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com