ADVERTISEMENT

തൃശൂർ ∙ മെട്രോമാൻ ഇ.ശ്രീധരൻ സാർ തുടങ്ങിവച്ച ഡൽഹി മെട്രോയ്ക്കു 3 സംസ്ഥാനങ്ങളിലൂടെ ഓടാമെങ്കിൽ കൊച്ചി മെട്രോയ്ക്ക് തമിഴ്നാടു വരെയും പോയിവരാമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കൊച്ചി മെട്രോ പാലക്കാടു വരെയല്ല, കോയമ്പത്തൂർ വരെയും പോകണം. എത്ര അനുബന്ധ തൊഴിലുകളായിരിക്കും ഇതുമൂലം നാട്ടിലുണ്ടാകുന്നത്. 

ശ്രീധരൻ സാറിനെ തിരിച്ചുകൊണ്ടിരുത്തിയാൽ കേരളത്തിനു വേണമെങ്കിൽ അതു ചിലപ്പോൾ തിരുപ്പൂർ വരെ നീളുന്ന മെട്രോ റെയിലായി മാറ്റാമെന്നും തെക്കോട്ട് കായംകുളം വരെയും ആകാമെന്നും സുരേഷ് ഗോപി പറഞ്ഞു. വന്ദേഭാരത് വേണ്ട, ഷട്ടിൽ ട്രെയിൻ ഓടിയാൽ മതി എന്നു പറഞ്ഞ കമ്യൂണിസം കൂടി കേരളത്തിൽ ഇടയ്ക്കു പണിയെടുത്തു. ആലപ്പുഴ വഴി വന്ദേഭാരത് വേണ്ട എന്നും പറഞ്ഞു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടകാര്യങ്ങളല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. 

നായനാർ സഖാവ് എനിക്കെന്റെ വല്യച്ഛനെ പോലെ തന്നെയാണ്. അദ്ദേഹം ഇല്ലാത്തതിന്റെ കുറവാണ് ഈ ഭരണത്തിനു കീഴിൽ കേരള ജനത ഇത്രയും ദുരിതമനുഭവിക്കാൻ കാരണം. അദ്ദേഹം കിടക്കയിലാണെങ്കിൽ പോലും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതിനെ തച്ചുടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ആയി മാറിയേനേ.’’

കാർഷിക സർവകലാശാല ധനശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.എം.മോഹൻദാസ് വികസനരേഖയുടെ കരട് അവതരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, വി.ഉണ്ണിക്കൃഷ്ണൻ, എ.നാഗേഷ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, കെ.കെ.മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com