എന്റെ വീട്ടിലെ സാധാരണ ദോശ തിന്ന് സന്തോഷിക്കുന്നതിലല്ല, അയലത്തെ വീട്ടിൽ എന്തിനു മസാലദോശയുണ്ടാക്കുന്നു എന്ന് അസൂയപ്പെടുന്നതിലാണ് എനിക്കു താല്പര്യം. ഇത്തരം അനാവശ്യതാരതമ്യങ്ങൾ നിഷ്പ്രയോജനമാണ്. അവ നമ്മുെട മനഃശാന്തി കെടുത്തും. ലോകത്തെ അതിധനികരുടെ മുൻനിരയിലുള്ള വാറൻ ബഫറ്റ് ഒരിക്കൽ പറഞ്ഞു: ‘നിങ്ങൾക്ക് അകത്തുള്ളതും പുറത്തേക്കുള്ളതുമായ രണ്ടു സ്കോർ കാർഡുകളുണ്ടെങ്കിൽ, അകത്തെ സ്കോർകാർഡിൽ തൃപ്തിയടയുന്നതു നന്നായിരിക്കും’. നിങ്ങൾക്കു കൃത്യനിഷ്ഠയുള്ളയാളായിരിക്കണമെന്നുണ്ടോ, അതോ അങ്ങനെയല്ലെന്നിരിക്കെ കൃത്യനിഷ്ഠയുള്ളയാളാണെന്ന് അന്യരെല്ലാം വിചാരിക്കണമെന്നുണ്ടോ? ഈ ചോദ്യത്തിൽ ബഫറ്റിന്റെ വിശദീകരണം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ അകത്തെ സ്കോർകാർഡ് മറ്റൊരാളിന്റെ പുറത്തെ സ്കോർകാർഡുമായി താരതമ്യപ്പെടുത്തുന്നത് മനഃസമാധാനത്തെ തകർക്കാം.
HIGHLIGHTS
- അനാവശ്യ താരതമ്യങ്ങൾ ദുഃഖത്തിലേക്കു നയിക്കും
- അയലത്തെ തോട്ടത്തിൽ നോക്കി അസൂയപ്പെട്ടിട്ടു കാര്യമില്ല
- കിടമത്സരമുള്ള ഏതു വാണിജ്യമേഖലയിലും താരതമ്യം പതിവാണ്
- യുവജനങ്ങളെ വിഷമത്തിലേക്കു തള്ളിവിടുന്ന സോഷ്യൽ മീഡിയയുണ്ട്