Premium

ഫയർമാനിൽ നിന്ന് ഐഎഎസ് ഓഫിസർ: 6 വർഷം; ‘വേണ്ടത് വിഷയത്തിലെ അറിവല്ല, പ്രായോഗികത’

HIGHLIGHTS
  • ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ജോലി, പിന്നെ അഗ്നിരക്ഷാസേനയിലെ ജോലി. ഒടുക്കം സിവിൽ സർവീസ്. ഐഎഎസ് എന്ന ലക്ഷ്യത്തിലെത്തിച്ച കഠിന പരീശീലനത്തെക്കുറിച്ചും തയാറെടുപ്പിൽ വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും ആശിഷ് ദാസ് ഐഎഎസ്.
Ashish Das IAS
ആശിഷ് ദാസ് ഐഎഎസ്
SHARE

എത്ര ആലോചിച്ചെടുക്കുന്ന തീരുമാനവും ചിലപ്പോൾ തെറ്റിപ്പോകാം. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തെ അടിമുടി മാറ്റിക്കളയുകയും ചെയ്യാം. അങ്ങനെ നോക്കുമ്പോൾ, നിറയെ ട്വിസ്റ്റുകളുള്ള ഒരു സസ്പെൻസ് ത്രില്ലർ പോലെയാണ് ആശിഷ് ദാസ് ഐഎഎസിന്റെ ജീവിതം. തെറ്റിപ്പോയ തീരുമാനങ്ങളിൽനിന്നു തിരിച്ചു നടക്കാൻ ചങ്കൂറ്റം കാട്ടിയപ്പോൾ അദ്ദേഹം സഫലമാക്കിയത് ആരും സ്വപ്നം കാണുന്ന സിവിൽ സർവീസ് എന്ന മോഹമാണ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ്, മുഖത്തല സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു കാഞ്ഞിരകോട് സെന്റ് ആന്റണീസ് സ്കൂളിൽ. 2009 ൽ ബെംഗളൂരുവിൽനിന്നാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായത്. ആ ജോലി ഇണങ്ങുന്നതല്ലെന്നു തിരിച്ചറിഞ്ഞ് പിഎസ്‌സി പരീക്ഷയെഴുതി 2012ൽ അഗ്നിരക്ഷാ സേനയിൽ ജോലിക്കു കയറി. ആ ജോലിയിലിരിക്കെ ആരും കൊതിക്കുന്ന സിവിൽ സർവീസ് പരീക്ഷയെഴുതി. അഞ്ചാംതവണ 291–ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കി. പശ്ചാത്തലം ഏതുമായിക്കൊള്ളട്ടെ, കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഏതു വലിയ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന ആശിഷ് ദാസ് ഇപ്പോൾ മണിപ്പുർ കേഡറിൽ സബ് കലക്ടറാണ്. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്നവരോടും നിലവിലെ ജോലിയിൽ തൃപ്തിയില്ലാതെ കരിയർ മാറ്റം ആഗ്രഹിക്കുന്നവരോടും ആശിഷ് ദാസ് ഐ‌എഎസിന് പറയാനുള്ളതിതാണ്.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS