എങ്കിലുകളുടെ ലോകം
Mail This Article
×
അമേരിക്കയിൽ പ്രചാരത്തിലുള്ള കഥ കേൾക്കുക. മാസച്യൂസറ്റ്സ് മ്യൂച്വൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ തലവനായിരുന്ന തോമസ് ബി വീലർ പത്നിയുമൊത്ത് ദീർഘദൂര ഡ്രൈവിങ്ങിലായിരുന്നു. ഇടയ്ക്ക് തീരെച്ചെറിയൊരു പെട്രോൾ സ്റ്റേഷനിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടയിൽ കാലൊന്നു നിവർത്താനായി വീലർ അവിടെയൊക്കെ അല്പം ചുറ്റിനടന്നു. തിരികെയെത്തിയപ്പോൾ പെട്രോളടിക്കുന്ന പാവപ്പെട്ട ജീവനക്കാരനുമായി നടന്ന സ്നേഹത്തോടെയുള്ള ചർച്ച, പത്നി പെട്ടെന്നു നിർത്തി. കാർ നീങ്ങിയപ്പോൾ ജീവനക്കാരൻ സന്തോഷത്തോടെ കൈവീശി യാത്രയയച്ചു. വീലറും പത്നിയും ഇരുന്ന കാറിൽ കുറെ നേരം ഭാരമേറിയ നിശ്ശബ്ദത തളംകെട്ടി നിന്നു. തുടർന്ന്...വീലർ : ‘നിങ്ങൾക്ക് അയാളെ അറിയാമോ?’ പത്നി : ‘ഞങ്ങൾ ഹൈസ്കൂൾകാലത്ത് സ്നേഹത്തിലായിരുന്നു’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.