ADVERTISEMENT

ധനികനും അയൽക്കാരനും ആത്മസുഹൃത്തുക്കളായിരുന്നു. ഒരു ദിവസം ധനികൻ കുടുംബത്തോടൊപ്പം അയൽനാട്ടിലേക്കു പോയി. തന്റെ  പണമെല്ലാം പെട്ടിയിലാക്കി പൂട്ടി താക്കോൽ അയൽക്കാരനെ ഏൽപിച്ചു. ഒരാഴ്ച കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദേഷ്യത്തോടെ അയൽക്കാരൻ ധനികനോടു പറഞ്ഞു: എനിക്കു രണ്ടു കാര്യങ്ങളറിയണം. ഒന്ന്, എന്തിനാണ് പെട്ടിയിൽ പാറക്കല്ലുകൾ നിറച്ചത്. രണ്ട്, കല്ലുകൾ നിറച്ചശേഷം പെട്ടിയുടെ താക്കോൽ എന്നെ ഏൽപിച്ചത് അപമാനിക്കാനല്ലേ? ധനികൻ ചോദിച്ചു: പെട്ടിയുടെ ഉള്ളിൽ എന്താണെന്നു നിങ്ങൾക്കെങ്ങനെ മനസ്സിലായി?.

Read Also : ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ ആഗ്രഹമുണ്ടോ?; ഇങ്ങനെ ചെയ്യാം

ബന്ധങ്ങളെല്ലാം ഒരേസമയം ശക്തവും ദുർബലവുമാണ്. കാലങ്ങൾക്കൊണ്ട് പണിതീർത്ത അടിത്തറയിൽ ഉയർന്നുപൊങ്ങിയ ആഡംബരഭാവങ്ങളുള്ള ബഹുനില ബന്ധങ്ങൾ പലതും ചെറിയ ഉലച്ചിലിൽ തകർന്നടിയുന്നതു കാണാം. അധികം ആഴമില്ലാത്ത ബന്ധങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടാലും അധികമാർക്കും അതനുഭവപ്പെടില്ല. ആഴ്ന്നും പടർന്നും ഇറങ്ങിയ വേരുകൾ ഒരു പ്രഭാതത്തിൽ അപ്രത്യക്ഷമായതിന്റെ കാരണംപോലും പിടികിട്ടാത്ത അനേകരുണ്ട്. മുൻകൂട്ടി വിധിയെഴുതി ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അർഥമില്ല. 

 

സഞ്ചാരപഥത്തിലുയരുന്ന സ്വാഭാവിക ഐക്യവും അനൈക്യവുമാണ് ബന്ധങ്ങളുടെ പരീക്ഷണവിജയം സമ്മാനിക്കുന്നത്. എല്ലാം മനസ്സിലായതുകൊണ്ട് നിലനിൽക്കുന്ന ബന്ധങ്ങളും ഒന്നും മനസ്സിലാകാത്തതുകൊണ്ട് തുടരുന്ന ബന്ധങ്ങളുമുണ്ട്. മേന്മകളും ന്യൂനതകളും ഒരുപോലെ തിരിച്ചറിഞ്ഞു നീങ്ങുന്ന ബന്ധങ്ങളിൽ വിള്ളലുക ൾക്കു സാധ്യത കുറവാണ്. ഇടയ്ക്കിടെ ഗുണമേന്മാ പരിശോധന നടത്തേണ്ട ആവശ്യമില്ല. 

Read Also : ഒപ്പമുള്ളവരുടെ വിലയറിയാതെ താഴ്ത്തിക്കെട്ടുന്നവരോട്; ജീവിതം ഗതിപിടിക്കില്ലെന്ന് പരാതി പറയരുത്

ആത്മാവില്ലാതെ നിലനിൽക്കുന്ന ബന്ധങ്ങൾ തകരാൻ ഒരു കാരണം അന്വേഷിക്കും. അതതു സമയങ്ങളിൽ ഉടലെടുക്കുന്ന താൽക്കാലികാവശ്യങ്ങളോ നിർബന്ധിത സാഹചര്യങ്ങളോ മുൻകൂട്ടി കണ്ട വ്യക്തിഗത നേട്ടങ്ങളോ ആണ് അത്തരം ബന്ധങ്ങളെ പിടിച്ചു നിർത്തുന്നത്. ഇവയിലേതെങ്കിലും അപ്രത്യക്ഷമായാൽ ആ ബന്ധവും അവസാനിക്കും. അശ്രദ്ധയും അമിതാശ്രയത്വവുമാണ് ബന്ധങ്ങൾ നശിക്കുന്നതിലെ പിന്നാമ്പുറ കാരണങ്ങൾ. പരിപാലിക്കാത്ത ഒരു സമ്പർക്കവും ദൃഢമാകില്ല. വെള്ളമൊഴിച്ച് വളമിട്ടു കളപറിച്ചുള്ള അനുദിന സംരക്ഷണം ഓരോ ബന്ധവും ഊട്ടിയുറപ്പിക്കും.

 

Content Summary : 2 Reasons Why Relationships Fail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com