ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിന് ഏകീകൃത കൗൺസലിങ് രീതി നടപ്പാക്കുന്നതോടെ സംസ്ഥാന മെഡിക്കൽ കൗൺസിലുകളുടെ ചുമതല കുറയുന്നില്ലെന്നും നടപടികൾ കൂടുതൽ സുതാര്യമാകുമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അധികൃതർ വിശദീകരിക്കുന്നു.

നിലവിൽ ഗവ. മെഡിക്കൽ കോളജുകളിലെ 15% അഖിലേന്ത്യാ ക്വോട്ടയിലേക്കും കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കും അഖിലേന്ത്യാ കൗൺസിലിങ്ങാണ്; ഗവ. മെഡിക്കൽ കോളജുകളിലെ ബാക്കി 85% സീറ്റുകളിലേക്കു സംസ്ഥാന കൗൺസലിങ് വേറെയും. 

അഖിലേന്ത്യാ കൗൺസലിങ്ങിനു മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയിലും (എംസിസി) സംസ്ഥാന കൗൺസലിങ്ങിനു സംസ്ഥാന തലത്തിലും വെവ്വേറെ റജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. ഒന്നിലേറെ തവണ റജിസ്ട്രേഷൻ ഒഴിവാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി ജൂലൈയിൽ ആരംഭിച്ച കൗൺസലിങ് നടപടികൾ കഴിഞ്ഞമാസമാണു പൂർത്തിയായത്. ഈ കാലതാമസം വിദ്യാർഥികളുടെ പഠനത്തെ വരെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

Content Summary:

National Medical Commission Unveils New Unified MBBS Counseling System, State Council Roles Unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com