ADVERTISEMENT

വയനാടിൽ നിന്നു പുത്തൂർ മൃഗശാലയിലെത്തിച്ച കടുവ ശസ്ത്രകിയയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക്. അധികൃതർ കടുവയ്ക്കു രുദ്രൻ എന്ന് പേരിട്ടു. വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കു  ശേഷം ഇന്നലെ പുലർച്ചെയാണ് രുദ്രൻ ഉണർന്നത്. 8 സെന്റിമീറ്റർ ആഴത്തിലുണ്ടായിരുന്ന മുറിവു ശസ്ത്രക്രിയയിലൂടെ തുന്നി കെട്ടി. വലതു കൈയിലുണ്ടായിരുന്ന മുറിവിലും മരുന്നുകൾ വച്ചുകെട്ടി. മരുന്ന് നൽകി മയക്കി കിടത്തിയായിരുന്നു ശസ്ത്രക്രിയ. കൂട്ടിൽ വച്ചിരുന്ന വെള്ളം രാവിലെ കുടിച്ചു. 

ഉച്ചയ്ക്കു നൽകിയ 5 കിലോ പോത്തിറച്ചി പല തവണയായി ഭക്ഷിച്ചു. കൂട്ടിൽ പല തവണ എണീറ്റു നിന്നു. മരുന്നു നൽകാനുള്ള സൗകര്യത്തിനുവേണ്ടി മൃഗശാലയിലെ ഐസലേഷൻ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാർപിച്ചിരിക്കുന്നത്. 

വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവച്ചു പിടിച്ചു ചൊവ്വാഴ്ചയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്.  രുദ്രനു പുറമെ വൈഗ, ദുർഗ എന്നീ കടുവകളും ഐസലേഷൻ കേന്ദ്രത്തിലുണ്ട്. ശസ്ത്രക്രിയക്ക് ശേഷം രുദ്രൻ ഐസോലേഷൻ കേന്ദ്രത്തിലെ ചെറിയ കൂട്ടിൽ വിശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com