ADVERTISEMENT

അബുദാബി ∙ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക്) ഉപയോഗിക്കുന്നതിന് യുഎഇയിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം പ്രധാന പ്രശ്നമാണെന്ന് സർക്കാരിന്റെ സൈബർ സുരക്ഷ വിദഗ്ധൻ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. വിപിഎൻ നിയമം ലംഘിക്കുന്നവർക്ക് തടവിനു പുറമേ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്നും പറഞ്ഞു.

4 വർഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതൽ പേർ (61 ലക്ഷം) വിപിഎൻ ഡൗൺലോഡ് ചെയ്തത്. 2022നെക്കാൾ 18.3 ലക്ഷം കൂടുതലാണിത്. കോവിഡ് മഹാമാരിക്കിടെ 2020ൽ 60.9 ലക്ഷം പേർ വിപിഎൻ ഡൗൺലോഡ് ചെയ്തിരുന്നു. ഐപി അഡ്രസ് ഒളിപ്പിച്ച് സർക്കാർ നിരോധിച്ച സൈറ്റുകളിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വിഡിയോ കോൾ ചെയ്യുക, ഗെയിം കളിക്കുക, സൈബർ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കി.

English Summary:

Misuse of VPN: UAE Fine up to Dhs 20 Lakh in addition to Imprisonment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com