ADVERTISEMENT

കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അടുത്ത 12 വർഷത്തിനുള്ളിൽ ലോകജനസംഖ്യയുടെ 51 ശതമാനം പേർ അമിതവണ്ണമുള്ളവരായി മാറുമെന്ന് പ്രവചനം. വേൾഡ് ഒബീസിറ്റി ഫെഡറേഷന്റെ 2023 ലെ റിപ്പോർട്ടാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകുന്നത്. കുട്ടികളിലും കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങളിലും അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

 

സ്ഥിതി വഷളാകാതിരിക്കാൻ വിവിധ രാജ്യങ്ങളിലെ നയരൂപീകരണം നടത്തുന്നവർ അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് ബൗർ പറയുന്നു. കുട്ടികളിലെ പൊണ്ണത്തടി 2020 നെ അപേക്ഷിച്ച് 2035 ൽ ഇരട്ടിയിലധികമാകുമെന്നും 208 ദശലക്ഷം ആൺകുട്ടികളിലും 175 ദശലക്ഷം െപൺകുട്ടികളിലും അമിതവണ്ണം ഉണ്ടാകുമെന്നും ഫെഡറേഷൻ റിപ്പോർട്ട് പ്രവചിക്കുന്നു. 

 

2020 ലെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 38 ശതമാനം (2.6 ബില്യൻ ജനങ്ങൾ) അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനക്കാരുമായ രാജ്യങ്ങളിൽ ഈ പ്രശ്നം രൂക്ഷമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വാരം ഐക്യരാഷ്ട്രസഭയ്ക്കും അംഗരാജ്യങ്ങൾക്കും റിപ്പോർട്ട് സർമപ്പിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.

Content Summary: Half of the world on track to be overweight or obese by 2035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com