ADVERTISEMENT

തറ വൃത്തിയാക്കുന്നതിന് ഫിനോയിലുകൾ ഏറ്റവും ഫലപ്രദമാണെന്നത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു വിശ്വാസമാണ്. എന്നാൽ സാധാരണ ഫിനോയിലുകൾ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിലൂടെ 50 ശതമാനം അണുക്കൾ മാത്രമേ നീക്കം ചെയ്യപ്പെടുന്നുള്ളൂ എന്നാണ് പഠനങ്ങളിൽ നിന്നും വെളിവാകുന്നത്. ഇന്ത്യയിലെ മുൻനിര ഡിസിൻഫെക്ടൻഡ് ബ്രാൻഡായ ലൈസോൾ ഒരു സ്വതന്ത്ര ഏജൻസിയുമായി ചേർന്നു നടത്തിയ പഠനത്തിൽ ഇന്ത്യൻ വീടുകളിലെ തറയിൽ ആയിരത്തിൽപരം ഇനങ്ങളിൽപ്പെട്ട ബാക്ടീരിയകളും 200 വൈറസിനങ്ങളുമെങ്കിലും ഉണ്ടാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ത്വക്ക് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, രക്തത്തിലെ അണുബാധ തുടങ്ങി പല രോഗാവസ്ഥകൾക്കും ഈ ബാക്ടീരിയകളും വൈറസുകളുമാണ് കാരണമാകുന്നത്. ഇവയെ ഫലപ്രദമായി നീക്കം ചെയ്യുന്നതിൽ ഫിനോയിലുകൾക്കുള്ള കാര്യക്ഷമത എത്രത്തോളം ഉണ്ടെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണകൾ മാറ്റുന്നതിനും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നൽകുന്നതിനുമായാണ് മെയ് 29ന് 'നോ മോർ ഹാഫ് ട്രൂത്സ്' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിന് ലൈസോൾ തുടക്കം കുറിച്ചത്.

തറയിൽ നിന്നും അണുക്കളെ നീക്കം ചെയ്യാൻ സാധാരണ ഫിനോയിലുകൾ പൂർണ്ണമായും ഫലപ്രദമല്ല എന്ന വസ്തുത ജനങ്ങളിലേയ്ക്ക് എത്തിക്കുകയായിരുന്നു ക്യാംപെയ്നിന്റെ ലക്ഷ്യം. എന്നാൽ ഇതിനുപുറമേ സാധാരണ ഫിനോയിലുകൾ മൂന്ന് അടപ്പ് ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഒരടപ്പ് ലൈസോൾ 99.9 ശതമാനം അണുക്കളെ നശിപ്പിക്കുമെന്നും പത്തുമടങ്ങ് അധികവൃത്തി നൽകുമെന്നും ക്യാംപെയ്നിലൂടെ വെളിവായി.
സമൂഹമാധ്യമ പേജുകളിലൂടെ വൻ സ്വീകാര്യതയാണ് ക്യാംപെയ്ന് ലഭിച്ചത്. 800 മില്യൻ ആളുകൾ കാണുകയും 50 മില്യനിൽ അധികം ലൈക്കുകളും കമന്റുകളും ഷെയറുകളും ലഭിക്കുകയും ചെയ്തു.

ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ അസുഖത്തിന് കാരണമായി കണ്ടെത്തുന്ന അണുക്കളിൽ ഭൂരിഭാഗവും ഇന്ത്യയിലെ വീടുകളിലെ തറകളിൽ കണ്ടെത്താനാവുമെന്ന് അടുത്തയിടെ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി റെക്കിറ്റ് സൗത്ത് ഏഷ്യയുടെ ഹൈജീൻ വിഭാഗത്തിന്റെ റീജണൽ മാർക്കറ്റിങ് ഡയറക്ടറായ സൗരഭ് ജെയ്ൻ പറയുന്നു. ഈ അണുക്കളുടെ സാന്നിധ്യത്തെക്കുറിച്ചും അവ നീക്കംചെയ്യാൻ സാധാരണ ഫിനോയിലുകൾ ഫലപ്രദമല്ല എന്നും ജനങ്ങൾക്ക് അറിവ് നൽകുന്നതിനാണ് 'നോ മോർ ഹാഫ് ട്രൂത്സ്' ക്യാംപെയ്നിന് തുടക്കമിട്ടത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്നും അവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉദ്യമം വിജയിപ്പിക്കുക എന്നത് എത്രത്തോളം സാധ്യമാണെന്നും തെളിയിക്കാൻ ക്യാംപെയ്നിലൂടെ സാധിച്ചു.

വൃത്തിയില്ലാത്ത പ്രതലങ്ങൾ മൂലം ഉണ്ടാകുന്ന അസുഖബാധകളിൽ നിന്നും സ്കൂൾ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക എന്നതും കമ്പനിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി 'അക്ഷയപാത്ര ഫൗണ്ടേഷൻ' എന്ന സംഘടനയുമായി ചേർന്ന് പ്രതലങ്ങളുടെ പൂർണ്ണമായ സംരക്ഷണത്തിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കാനും ലൈസോൾ തീരുമാനിച്ചിട്ടുണ്ട്. ഈ പങ്കാളിത്തത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ കുടുംബങ്ങളെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യവുമായി സ്കൂളുകളിലെയും അടുക്കളകളിലെയും തറകൾ വൃത്തിയാക്കുന്നതിനായി ഉത്പന്നങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.

കുട്ടികളുടെ ആരോഗ്യവും പോഷണവും ഉറപ്പാക്കാനായി ആരോഗ്യപ്രദമായ ഭക്ഷണം നൽകുന്നതിനാണ് അക്ഷയപാത്ര ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത് എന്ന് സംഘടനയുടെ ചീഫ് കമ്മ്യൂണിക്കേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഓഫീസറായ ആനന്ദ് അറോറ പറയുന്നു. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്. ഇതിനായി ശുചിത്വത്തിൽ ലോകോത്തര നിലവാരം പുലർത്തുന്ന ലൈസോളുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ കുട്ടികൾക്ക് ആരോഗ്യപരമായ ഒരു ഭാവി സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമേ സമീറ റെഡ്ഡി, നേഹ ധൂബിയ, ഗുർമീത് ചൗധരി എന്നീ സെലിബ്രിറ്റികളെ ക്യാമ്പയിനിന്റെ ഭാഗമാക്കി ജനങ്ങൾക്കിടയിൽ ഫിനോയിലുകളുടെ അപര്യാപ്തതയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും അവരെ നീക്കത്തിന്റെ ഭാഗമാക്കാനും ലൈസോളിന് സാധിച്ചിട്ടുണ്ട്.

English Summary- Lizol- #NoMoreHalfTruths Campaign Big Hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com