ADVERTISEMENT

സോഷ്യൽമീഡിയയിൽ നിറഞ്ഞോടുകയാണ് കരുനാഗപ്പള്ളി സ്വദേശി മഞ്ജുക്കുട്ടന്റെ വീട്. കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ,  മഞ്ജുക്കുട്ടന്റെ വീടും ജീവിതകഥയും എക്ലൂസീവ് ആയി പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ, ഈ വീട് കാണാനും ഷൂട്ട് ചെയ്യാനുമൊക്കെ എത്തി. ശേഷമുണ്ടായ  ഫോൺകോളുകളുടെ ബാഹുല്യം കാരണം ഫോൺ ഓഫ് ചെയ്ത് വയ്‌ക്കേണ്ടി വന്നു എന്ന് മഞ്ജുക്കുട്ടൻ പറയുന്നു. നിരവധി വായനക്കാർ ഈ വീടിന്റെ വിഡിയോ പ്രസിദ്ധീകരിച്ചുകാണാൻ താൽപര്യപ്പെട്ടിരുന്നു. അപ്രകാരം ഈ വൈറൽ വീടിന്റെ കാഴ്ചകൾ ഇവിടെ കാണാം. വീടിന്റെ വിശേഷങ്ങൾ മഞ്ജുക്കുട്ടൻ പറഞ്ഞത് ചുരുക്കി അനുബന്ധമായി അവതരിപ്പിക്കുന്നു.

manjukuttan-viral-veedu

ഓട്ടക്കീശയിൽ പണിതുടങ്ങുന്നു...

manjukuttan-house-exterior-side

കയ്യിൽ നയാപൈസയില്ല. അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ അവൻ അൻപതിനായിരം രൂപ തന്നു. ഞാൻ സുഹൃത്തായ അഖിലിനെ കൊണ്ട് പ്ലാൻ വരപ്പിച്ചു. സ്ഥലപരിമിതിയാണ് ആദ്യം വില്ലനായത്. V ആകൃതിയിലുള്ള വെറും 2.25 സെന്റ് പ്ലോട്ടാണ്. പിന്നിലേക്ക് വീതി കുറവ്. രണ്ടാൾക്ക് തികച്ച് നിൽക്കാൻ കഴിയില്ല. ഞാനും കോൺട്രാക്ടറും കൂടെയിരുന്ന് വേണ്ട മാറ്റങ്ങൾ വരുത്തി. അങ്ങനെയാണ് വീടുപണി തുടങ്ങുന്നത്.

manjukuttan-house-corridor-JPG

പഞ്ചായത്തിൽ അപേക്ഷ കൊടുത്ത് ലൈഫ് പദ്ധതിയിൽ നാലു ലക്ഷം രൂപയും ലഭിച്ചു. സുഹൃത്തായ ഷഫീക്കാണ് നയാപൈസ കൂലി മേടിക്കാതെ വീട് പണിതുതന്നത്. ഞങ്ങളുടെ നാട്ടിൽ വീടുപണി കഴിഞ്ഞു വാസ്തുബലി (ഗൃഹപ്രവേശം) ചടങ്ങുകൾ കഴിഞ്ഞു പണം കൊടുത്താൽ മതി. അത് ഉപകാരമായി. അങ്ങനെ കൊറോണക്കാലത്ത് എട്ടുമാസം കൊണ്ട് വീട് പൂർത്തിയായി.

manjukuttan-house-bed-JPG

താരമായി വീട്...

manjukuttan-house-side

പരമാവധി സ്ഥലം ലഭ്യമാക്കാൻ ഒരു ബോക്സിന്റെ ആകൃതിയിലാണ് വീട് രൂപകൽപന ചെയ്തത്. പുറംഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മൊത്തം 700 ചതുരശ്രയടിയാണ് വിസ്തീർണം.

manjukuttan-house-upper-JPG

ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. അകത്തളം ഞങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രം വളരെ മിതമായി ഫർണിഷ് ചെയ്തു.  ചെലവ് കുറച്ച് 15 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കി.

English Summary- Manjukuttan Viral House; HomeTour Malayalam Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com