ADVERTISEMENT

‌കോവിഡിനെ തുടർന്ന് തിലാപ്പിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിനു ശേഷവും വളർത്തുമത്സ്യങ്ങളോടുള്ള താൽപര്യം കേരളത്തിലെ മത്സ്യപ്രേമികൾക്കിടയിൽ കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.

fish-farming
കോവിഡ് കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ നഷ്ടങ്ങളും തിരിച്ചുവരുവും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നടത്തിയ ശിൽപശാല.

‘കോവിഡും സമുദ്രമത്സ്യമേഖലയും’ എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് ഡോ. ശ്യാം എസ്. സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്ടിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. 

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം സമുദ്രമത്സ്യലഭ്യതയിലുണ്ടായ വർധന പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാരണം തിരിച്ചടി നേരിട്ടെങ്കിലും സമുദ്രമത്സ്യ മേഖല സാധാരാണനിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജെ.ജയശങ്കർ അധ്യക്ഷത വഹിച്ചു. ഡോ. ശ്യാം എസ്. സലീം, അഖില കുമാരൻ എന്നിവർ പ്രസംഗിച്ചു.

English summary: The study shows that the interest for farmed fish like tilapia has increased during the Covid period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com