ADVERTISEMENT
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോൽ മഞ്ഞു കവാടങ്ങൾക്കിടയിലൂടെയായി യാത്ര. മഞ്ഞിനാൽ ചുവരുകൾ, മഞ്ഞിനാൽ മേൽപ്പുര.. മഞ്ഞിൽ തീർത്ത ജാലകങ്ങൾ.. ഹിമക്കൊട്ടാരത്തിൽ ഞങ്ങൾ കുഞ്ഞുങ്ങളായി. മഞ്ഞിൽ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോൽപ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികൾക്കുണ്ട്. അവകൊണ്ട് ഞങ്ങൾ കുതിരകളും തേരുകളും രഥങ്ങളും നിർമ്മിച്ചു. രാജകുമാരൻമാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളിൽ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com