ആ വിരുന്നുകാരൻ എത്തിയത് അമ്മയെ കാണാനായിരുന്നു. വീട്ടിൽ ആ സമയത്ത് അച്ഛനും മകനും മകളും ഒക്കെയുണ്ട്. ജൂസും ആപ്പിളും ഒക്കെ നൽകി അവർ അതിഥിയെ സ്വീകരിച്ചു. തന്നെ കാണാനെത്തിയ സുഹൃത്തിനോട് ഏതാനും മണിക്കൂറുകൾ ആ അമ്മ സംസാരിച്ചിരുന്നു. ശേഷം സന്തോഷമായി അവർ പിരിഞ്ഞു. ഗ്ലാസുകളും പാത്രങ്ങളും മാത്രം ഡൈനിങ് ടേബിളിൽ ബാക്കിയായി. അതിഥി പോയിക്കഴിഞ്ഞപ്പോൾ ആ അമ്മ മകനെ വിളിച്ചു. ‘മോനേ ഇന്ന് ഇവിടെ വന്നത് എന്റെ സുഹൃത്താണ്, നിന്റെ സുഹൃത്തായിരുന്നു വന്നിരുന്നതെങ്കിൽ അവരെ സൽക്കരിക്കാനാവശ്യമായ വിഭവങ്ങൾ അമ്മ തയാറാക്കി വിളമ്പുമായിരുന്നു. നിങ്ങൾ വർത്തമാനം പറഞ്ഞിരിക്കുന്ന സമയത്ത് അമ്മ പാത്രങ്ങൾ എടുത്ത് കഴുകി വച്ച്, ടേബിൾ വൃത്തിയാക്കുമായിരുന്നു. ഇത് മോളോട് പറഞ്ഞാൽ അവൾ ഒരു പെൺകുട്ടിയായതു കൊണ്ടാവാം അമ്മ അവളോട് ഇത് പറഞ്ഞത് എന്നു തോന്നാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മോനോട് ചോദിക്കുന്നത്. ആരായിരുന്നു ഇന്ന് അത് ചെയ്യേണ്ടിയിരുന്നത്?’. ആ മകന് ഇനിയൊരിക്കലും മറ്റൊരു സ്ത്രീയോട്, മറ്റൊരു മനുഷ്യനോട് തുല്യബഹുമാനത്തോടെ അല്ലാതെ പെരുമാറാൻ കഴിയില്ല. ഇവിടെ നിരവധി പുസ്തകങ്ങളേക്കാൾ, നിരവധി പ്രസംഗങ്ങളേക്കാൾ വിലയുണ്ട് ആ അമ്മയുടെ പ്രവൃത്തിക്ക്. വിനയ എന്ന ആ അമ്മയ്ക്ക് തുല്യനീതി എന്നത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നല്ല. സ്വയം ജീവിച്ചു കാണിക്കേണ്ട ഒന്നായിരുന്നു. ‘ഒരു ഫെമിനിസ്റ്റ് കുടുംബം’ ‘ഇടപെടലുകൾ തിരുത്തലുകൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐയുമായ വിനയ എൻ.എ. സംസാരിക്കുന്നു–
‘ഫെമിനിസം എന്നാൽ ആണുങ്ങളോടുള്ള യുദ്ധമല്ല, മറ്റുള്ളവരോടുള്ള വെല്ലുവിളിയുമല്ല’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.