ലക്ഷ്മണൻ എന്ന മഹാ മാതൃക
Mail This Article
കുറച്ചുനാൾ മുൻപ് എം.എൻ.കാരശ്ശേരി തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിൽ രാമായണവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രഭാഷണം നടത്തി- ലക്ഷ്ണനെക്കുറിച്ച്. എന്തുകൊണ്ട് ലക്ഷ്മണൻ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, താനും ഒരനുജനായതുകൊണ്ടാണെന്നാണ് രാവണൻ അപഹരിക്കുമ്പോൾ സീത താൻ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് സൂചന നൽകാൻ ആഭരണങ്ങൾ ഉത്തരീയത്തിന്റെ ഒരു കഷണത്തിൽ പൊതിഞ്ഞ് താഴേക്ക് ഇടുന്നുണ്ട്.
വാനരന്മാർ അത് ശ്രീരാമനെ ഏൽപിക്കുന്നു. കണ്ണീരു കാരണം തനിക്കത് നോക്കാൻ വയ്യെന്നു പറഞ്ഞ് വിരഹാർത്തനായ ശ്രീരാമൻ അത് ലക്ഷ്മണന് കൈമാറി. ലക്ഷ്മണൻ അത് തുറന്നു നോക്കിയിട്ടു പറയുന്നത് വാല്മീകി രാമായണത്തിലുണ്ട്: ‘തോൾവള ആരുടേതാണെന്ന് എനിക്കറിയില്ല. കർണാഭരണവും ആരുടേതാണെന്ന് അറിയില്ല. പക്ഷേ, പാദസരം ആരുടേതാണെന്ന് എനിക്കറിയാം. അതു ഞാൻ നിത്യം തൊട്ടുവന്ദിക്കുന്ന പാദങ്ങളിൽ അണിഞ്ഞിരുന്നതാണ്’. തന്റെ ജ്യേഷ്ഠപത്നിയായ സീതയുടേതാണ് പാദസരം എന്നത്രേ ലക്ഷ്മണന്റെ വാക്കുകൾ. ജ്യേഷ്ഠപത്നിയുടെ പാദങ്ങളല്ലാതെ ആ മുഖം പോലും ഇന്നുവരെ ശ്രദ്ധിച്ചിട്ടില്ലെന്നു പറയുന്ന ലക്ഷ്മണനോട് ആർക്കും സ്നേഹാദരം തോന്നുമെന്ന് കാരശ്ശേരി കരുതുന്നു.
English Summary: M. N. Karassery's memoir about Ramayana month