ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി മാറുന്നത് ഉള്ളു വേവോടെ മാത്രമെ അനുഭവിക്കാനാകൂ. ജ്യോതി സംസാരിക്കുന്നതു വളരെ പതിയെയാണ്. കഥാപാത്രങ്ങളുമതെ. ഓരോ വാക്കുകളിലും സ്നേഹവും സന്തോഷവും ദുഃഖവും ദേഷ്യവുമൊക്കെ നിറഞ്ഞിട്ടുണ്ടാകും. പക്ഷേ, വലിയ ബഹളങ്ങളോ പ്രകടനങ്ങളോ ആക്രോശങ്ങളോ ഉണ്ടാകില്ല. നിറയെ പൂക്കളുള്ള ഒരു വള്ളിച്ചെടി പോലെ അതു നമ്മളെ ചുറ്റിപ്പിടിക്കും. നല്ലൊരു കഥ വായിച്ചതിന്റെ കുളിർമയും സുഗന്ധവും മനസ്സിൽ നിറയും.
HIGHLIGHTS
- മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി