ADVERTISEMENT

മലയാളത്തിന്റെ പ്രിയകവി കെ.ജി. ശങ്കരപ്പിള്ളയുടെ വീട്ടിൽ ഒരു കവിയരങ്ങിന്റെ ഹരമാണെപ്പോഴും. മകൻ ആദിത്യ ശങ്കറും പേരക്കുട്ടി നിരഞ്ജൻ ആദിത്യയും കവികൾ തന്നെ. മൂവരും കൂടുമ്പോഴെല്ലാം ചർച്ചയുടെ വിഷയം കവിത തന്നെ. ലാപ്ടോപ്പിലാണു മൂവരുടെയും എഴുത്ത്. കെജിഎസിന്റെ തലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരും ഇപ്പോഴും പേനയും പേപ്പറും ഉപയോഗിച്ചു രചന നടത്തുമ്പോൾ കെജിഎസ് എങ്ങനെ വ്യത്യസ്തനായി എന്ന് അത്ഭുതം തോന്നാം. ചെമ്മീൻ സിനിമയാണു കാരണമെന്നു ചിരിയോടെ കെജിഎസ് മറുപടി പറയും. 

malayalam-movie-chemmeen-still
ചെമ്മീൻ സിനിമയിൽ നിന്ന്

 

movie-director-ramu-karyattu
രാമു കാര്യാട്ട്

അക്കഥ ഇങ്ങനെ: 1969ൽ ചെമ്മീൻ സിനിമയ്ക്കു ടിക്കറ്റെടുക്കാൻ കൊല്ലത്തെ ഗ്രാൻഡ് കൊട്ടകയിൽ കെജിഎസ് വരിനിൽക്കുന്നു. വല്ലാത്ത തിക്കും തിരക്കുമുണ്ട്. ടിക്കറ്റ് കൗണ്ടറിലെ ഇരുമ്പു മാളത്തിലേക്കു കൈനീട്ടി പണം കൊടുക്കുന്ന നേരത്തു പിന്നിൽ നിന്നൊരു തള്ളിക്കയറ്റമുണ്ടായി. കെജിഎസിന്റെ കൈ ഗ്രില്ലിനിടയിൽപ്പെട്ടു ചതഞ്ഞു. ആ സംഭവത്തിനു ശേഷം പേനയെടുത്ത് എഴുതുമ്പോഴെല്ലാം കൈ വല്ലാതെ വേദനിക്കും. ടൈപ്പിങ്ങിലേക്കു മാറാൻ കാരണം ഇതാണ്. 

 

തൃശൂരിലെ എലൈറ്റ് ഹോട്ടലിൽ വച്ച് ഒരിക്കൽ ചെമ്മീന്റെ സംവിധായകൻ രാമു കാര്യാട്ടിനെ പരിചയപ്പെട്ടപ്പോൾ കെജിഎസ് ഈ വേദനയുടെ കഥ പറഞ്ഞു. കെജിഎസിന്റെ കൈപ്പത്തിയിൽ പലവട്ടം ഉഴിഞ്ഞ ശേഷം കാര്യാട്ട് സമാശ്വസിപ്പിച്ചു: ‘വേദന എത്രയും വേഗം കുറയട്ടെ..’ വേദന നീണ്ടു നിന്നതോടെയാണ് കെജിഎസ് എഴുത്തു പൂർണമായി ടൈപ്പിങ്ങിലേക്കു മാറ്റിയത്. 

 

Content Summary: KGS uses laptop to write poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com