എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു. ‘താളുകൾക്കിടയിലൊരു മയിൽപ്പീലി’ എന്ന കഥയെഴുതിയ പ്രിയ എ.എസ്. പിന്നീടു മലയാളത്തിന്റെ ഇഷ്ട എഴുത്തുകാരിയായി മാറിയതു ചരിത്രം. പഠനശേഷം അമേരിക്കയിലേക്കു ജീവിതം പറിച്ചുനടപ്പെട്ട അന്നത്തെ പ്രിയ ജെ. എന്ന എഴുത്തുകാരിയാണു 30 വർഷത്തിനു ശേഷം പ്രിയ ജോസഫ് എന്ന പേരിൽ ഇന്നു വായനക്കാരുടെ മനംകവർന്ന കഥകളിലൂടെയും ഓർമക്കുറിപ്പുകളിലൂടെയും എഴുത്തിന്റെ നഷ്ടവർഷങ്ങൾ തിരികെപ്പിടിക്കുന്നത്. പ്രിയ ജോസഫിനെ വീണ്ടും എഴുതാൻ നിർബന്ധിച്ചതും എഴുത്തിലേക്കുള്ള ആ തിരിച്ചുവരവിന് ഒരളവുവരെ കാരണക്കാരിയായതും പ്രിയ എ.എസ്. ആണെന്നതും യാദൃച്ഛികമധുരം.
മൂന്നു പതിറ്റാണ്ട് നീണ്ട മൗനം മുറിയുമ്പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.