എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം. ജനാധിപത്യവും മതേതരത്വവും നിലവിൽ വന്നിരിക്കാം. എന്നാൽ, സ്വതന്ത്ര ചിന്ത കൊടിയടയാളമാക്കിയ എഴുത്തുകാരന് പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ചിന്തയ്ക്ക് അതിരുകളില്ലാത്ത കാലത്തോളം, ഭാവനയുടെ ആഴം അളക്കാൻ കഴിയാത്ത കാലത്തോളം, വിമർശനത്തിന്റെ മൂർച്ച കുറഞ്ഞിട്ടില്ലാത്ത കാലം വരെ, ചോദ്യങ്ങൾക്കു നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നേതാക്കൾ ഉള്ള കാലം വരെ സത്യാനന്തര കാലം എന്ന വിശേഷിപ്പിക്കപ്പെട്ട ആധുനിക കാലത്തും എഴുത്തിന്റെ കഴുത്തിനു നേരെ കത്തി നീണ്ടുവരുന്നുണ്ട്. തോക്കുകൾ തുടച്ചുമിനുക്കപ്പെടുന്നുണ്ട്. വാൾത്തലകൾ മൂർച്ച പരിശോധിക്കുന്നുണ്ട്. അവഗണനയും തമസ്കരണവും തന്ത്രശാലയിൽ ഒരുങ്ങുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന നോവൽ പ്രസക്തമാകുന്നത്.
Premium
ഇരകൾക്കൊപ്പം ഓടി, വേട്ടക്കാർക്കൊപ്പം കുതിച്ചു, ഇതോ നമ്മുടെ നാട്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.