ഇച്ഛാശക്തിയുടെ മറുപേരാണ് നീതു പോൾസൺ. നീതുവിന്റെ പുസ്തകങ്ങളായ ‘ജിമിക്കി’യും ‘റോസമ്മ’യും വായിക്കുമ്പോൾ, തിരിച്ചടികളെ ആത്മധൈര്യത്താൽ പൂച്ചെണ്ടുകളാക്കി മാറ്റുന്ന നീതുവിന്റെ തന്നെ ജീവിതം തെളിഞ്ഞുവരും. സ്കൂൾ പഠനകാലത്ത് കഥകളെഴുതിയിരുന്ന നീതുവിന് ജീവിത സാഹചര്യങ്ങൾ കാരണം പത്താം ക്ലാസിനു ശേഷം ജോലിക്കു പോകേണ്ടി വന്നു. എഴുത്തുകാരിയാകാൻ മോഹിച്ചിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം അങ്ങനെ ഹോം നഴ്സിന്റെയും സെയിൽസ് ഗേളിന്റെയും വീട്ടുജോലിക്കാരിയുടെയും യാതനാവഴികളിലൂടെ മാറിയൊഴുകിത്തുടങ്ങി. അവഗണനയുടെയും സ്നേഹമില്ലായ്മയുടെയും കുത്തൊഴുക്കിൽ ജീവിതം കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എഴുതാൻ എവിടെ സമയം? പക്ഷേ, അക്ഷരങ്ങളോടുള്ള സ്നേഹം ഒരു വാശിയായി ആ മനസ്സിൽ കെടാതെ കത്തുന്നുണ്ടായിരുന്നു. കൂരിരുൾ കാലത്തും ആ നുറുങ്ങു വെളിച്ചം ദിശകാട്ടിയപ്പോൾ നീതു തന്റെ സ്വപ്നങ്ങളിലേക്കു ചുവടുവച്ചു തുടങ്ങി. ഏതാണ്ട് ഒറ്റയ്ക്കു തന്നെ നടത്തിയ വിവാഹശേഷം പങ്കാളി പോൾസന്റെ കൂടി പ്രോൽസാഹനത്താൽ എഴുത്തിന്റെ വഴികളിലേക്കു നീതു തിരിച്ചെത്തി. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതം കുഞ്ഞു കഥകളിലേക്കു കൂടുമാറിയപ്പോൾ 25 കഥകളുടെ ആദ്യ സമാഹാരമിറങ്ങി, ‘ജിമിക്കി’. സ്ത്രീജീവിതത്തിന്റെ ഉള്ളെരിച്ചിലുകൾ പ്രമേയമാക്കിയാണു രണ്ടാമത്തെ പുസ്തകം ‘റോസമ്മ’ എഴുതിയത്. ‘ഇലമഴക്കാലങ്ങൾ’ എന്ന അനുഭവക്കുറിപ്പുകളുടെ പുസ്തകം പുറത്തിറങ്ങാനിരിക്കുന്നു. എഴുത്തിന്റെ ഇടവേളകളിൽ ഓൺലൈനായി എംബ്രോയ്ഡറി ക്ലാസുകളെടുത്തു ചെറിയ വരുമാനമുണ്ടാക്കുന്നു, ഫെയ്സ്ബുക് റീലുകൾ ഇടുന്നു, വായനദിനാഘോഷ ചടങ്ങുകളിൽ ആദരിക്കപ്പെടുന്നു, നൃത്തം ചെയ്യുന്നു, പുസ്തക പ്രസാധന ചടങ്ങുകളുടെ ഭാഗമാകുന്നു, പാട്ടുപാടുന്നു, ലൈഫ് മിഷനിൽ ലഭിച്ച അഞ്ചു സെന്റിൽ ഒരു കുഞ്ഞു വീടു വയ്ക്കുന്നു – ഒരിക്കൽ തോൽപിക്കാൻ ശ്രമിച്ച ജീവിതത്തെ ചുണ്ടിലൊരു പുഞ്ചിരിയുമായി നീതു എതിരിടുകയാണ്. ജയിക്കുമെന്ന, ജയിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ, അക്ഷരം ആയുധമാക്കി. ആ പോരാട്ടം നമുക്കും വലിയ പ്രചോദനമാണ്. എഴുത്ത് ഒരു അതിജീവിക്കൽ കൂടിയാണെന്നു മനസ്സിലാക്കിത്തരുന്നതിനാൽ...
Premium
നടന്നുതീർത്ത കനൽവഴികൾ, എഴുതിത്തീർത്ത ജീവിതങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.