ADVERTISEMENT

ബ്രസീലിലെ മാരക്കാനയിൽ 1950 ലോകകപ്പ് ഫുട്‌ബോളിന്റെ വിധി നിർണായക മത്സരം നടക്കുന്നു. കരുത്തരായ ബ്രസീലും യുറഗ്വായും നേർക്കുനേർ. ബ്രസീലിയൻ ചുണ്ടുകൾക്കും കപ്പിനുമിടയിൽ ഒരു വെറും സമനിലയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. യുറഗ്വായിക്കാകട്ടെ ജയത്തിൽ കുറഞ്ഞ ഒന്നും മതിയാകുമായിരുന്നില്ല. യുറഗ്വായിൽ ഒരു ഒൻപതു വയസ്സുകാരൻ കാതുകൾ റേഡിയോയിലേക്കു ചേർത്തുവച്ചിരിക്കുകയായിരുന്നു. കാർലോസ് സൊലെയുടെ ശബ്ദം റേഡിയോയിൽ നിന്ന് ഒഴുകിയെത്തി. മാരക്കാനയിൽ നിന്നുള്ള ആദ്യ വാർത്ത അവന്റെ ഹൃദയം പിളർക്കുന്നതായിരുന്നു. ബ്രസീൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയിരിക്കുന്നു. ‘ജോഗോ ബോണിറ്റോ’യുടെ ഉപാസകരായ കാനറിപ്പക്ഷികൾ മുന്നിലെത്തിയതു യുറഗ്വായ്ക്കാരെയൊഴിച്ച് ബാക്കിയാരെയും നടുക്കിയിരിക്കില്ല. അവർ പോലും യുറഗ്വായ് വിജയിക്കുമെന്ന് പന്തയം വയ്ക്കാൻ വന്യമായ സ്വപ്നത്തിൽ പോലും ധൈര്യപ്പെട്ടിട്ടുമുണ്ടാകില്ല. മാരക്കാനയിൽ അത്ഭുതം പ്രതീക്ഷിച്ച ഒൻപതുകാരൻ തന്റെ പ്രിയ സുഹൃത്തിലേക്കു തിരിഞ്ഞു. അതു ദൈവമായിരുന്നു. മാരക്കാനയിൽ പ്രത്യക്ഷപ്പെട്ടു കളിയുടെ ഗതി മാറ്റിയാൽ വഴിപാടുകളുടെ ഒരു കൂമ്പാരം തന്നെ അവൻ വാഗ്ദാനം ചെയ്തു. അതു കേൾക്കേണ്ട താമസം ദൈവം മാരക്കാനയിൽ അവതരിച്ചു. ശേഷമുള്ളതു ചരിത്രമാണ്. മാരക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ തങ്ങളുടെ ടീം കിരീടം ചൂടുന്നതു കാത്തിരുന്ന ബ്രസീലുകാരുടെ ഹൃദയം പിളർന്ന് യുറഗ്വായ് കപ്പടിച്ചു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com