ADVERTISEMENT

വരികളിൽ വാക്കുകൾ തിരഞ്ഞും 

വാക്കുകളിലക്ഷരങ്ങൾ തിരഞ്ഞും 

അവയിലെല്ലാം നിന്നെത്തിരഞ്ഞും 

ഒടുവിൽ നിന്നിലെന്നെത്തിരഞ്ഞും 

കാലാകാലങ്ങളായി തുടരുന്നയ- 

ലച്ചിലിലാണിന്നു ഞാനെന്നതും മറന്നു...

കളഞ്ഞുപോയതേതോ വനാന്തരങ്ങളിൽ 

കണ്ടുമുട്ടിയതേതോ നഗരത്തിരക്കിലും..

ആളറിയാതെയന്നു നീ പറഞ്ഞ വാക്കുകൾ 

ആളറിഞ്ഞിന്നു ചൊല്കേയെന്തിനീയമ്പരപ്പ്...

ആരുമൊന്നും കൊണ്ടുവന്നീലായെന്നും 

ഒന്നുമൊന്നുമെടുത്തു പോകുന്നീലായെന്നും 

പാണനെങ്ങുനിന്നോ പാടുന്നുവിങ്ങനെ 

പതിഞ്ഞസ്വരത്തിൽ; നിനക്കു ചേരും വിധം... 

ഏതു തിരക്കിലും വഴിയൊരുക്കുവാൻ 

എമ്പാടും നിരന്നീടും കാവലാളെന്ന 

ധൈര്യത്തിൻ, അധികാരാവജ്ഞയോടെ 

കൊമ്പുകുലുക്കി നടന്നൊരു വമ്പൻ 

കാർക്കിച്ചു തുപ്പിയതേറ്റുവാങ്ങാൻ 

കാത്തിരിക്കുന്ന കൂലിപ്പടയിൽ, 

നീലക്കുറുക്കന്മാരെത്രയെന്നറിയണമെന്ന; 

കൗതുകമുദിക്കുകിൽ ആദ്യ വരികളിലേയ്ക്ക് 

മടക്കമന്യമാം തീർത്ഥയാത്ര നടത്തീടുക..!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com