ADVERTISEMENT

 

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ പേരുകൾ കൊണ്ടൊരു കവിത

ഒരാൾ മാത്രം (കവിത)

തനിയാവർത്തനം വിട്ടു-

ണർന്നൂ ദിനരാത്രങ്ങൾ

 

സായംസന്ധ്യയിൽപൂത്തു

നവമേഘസരോവരം

 

യാത്രതൻതോണി നീങ്ങുന്നു.

അമരത്തൊരു താരകം

 

അടിക്കുറിപ്പിൽബെസ്റ്റാക്ടർ

സുകൃതംവിധേയമാംമുഖം

 

മേളകൾ തീരാറായില്ല

ഇനിയും ഇതിലേ വരൂ.

 

അടിയൊഴുക്കുണ്ടെന്നാലും

പുറപ്പാടുണ്ട്,വേഷങ്ങൾ

 

കഥകേൾക്കുമ്പോൾതാപ്പാന

അഭിനയത്തിൽ ജാഗ്രത

 

ആയിരംകണ്ണുമായ്ഞങ്ങൾ

കാത്തിരിപ്പു പ്രജാപതേ

 

 

ഭൂതക്കണ്ണാടിവെച്ചുകൊ-

ണ്ടിരിക്കുന്നൊന്നുകാണുവാൻ

 

അരയന്നങ്ങൾതൻവീട്ടിൽ

വർഷാവർഷവുമെത്തുക.

 

മൃഗയാ സമയേ വന്നു

ഒളിയമ്പുകളേൽക്കൊലാ

 

കനൽക്കാറ്റേറ്റഭാവത്തി

ന്നറിയാംവജ്ര സൂചികൾ

 

കാണാംരാക്ഷസരാജാവായ്

ചില നേരം പ്രമാണിയും

 

നേരറിയാൻ പരുന്തായി

വീണ്ടുമെത്തുക ഭൂതമേ

 

 

മതിലിന്നിപ്പുറം നില്കാ -

താവനാഴി നിറക്കുക.

 

മായാവിയായ് ഒരാൾ മാത്ര-

മാകാതെനിറഞ്ഞാടുക.

 

ഇന്ദ്രപ്രസ്ഥംകടന്നെത്തും

രാജമാണിക്യമാകുക.

 

മഴയെത്തുംമുൻപേപോയ്

പുത്തൻപണക്കാർചിലർ

 

തന്ത്രത്താൽമുക്തിനേടിപ്പോയ്

ഉദ്യാനപാലകനിവൻ

 

പുതിയനിയമങ്ങൾവന്നാലും

ന്യായവിധിയിലമരുക

 

പത്തേമാരിയിലുലയാതെ

നിറക്കൂട്ടുകൾകാണുക.

 

തുടരൂ രാജ രാജാവേ

തവ മേളകൾ ചുറ്റിലും

 

യവനിക മുടങ്ങാതെ

തിളങ്ങട്ടെയനുദിനം.

 

Content Summary: Writers Blog - Mammootty Birthday Special Poem by Jayendran Melazhiyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com