തീയെരിയുമ്പോൾ - സരിതാനാഥ് എഴുതിയ കവിത
Mail This Article
×
ചുറ്റും തീയൊരുക്കി യുദ്ധം
പുകഞ്ഞു കൊണ്ടേയിരുന്നു.
വിരുദ്ധാശയങ്ങൾ ,
വേറിട്ട ചിന്തകൾ,
അഭിപ്രായനൈക്യങ്ങൾ,
യുദ്ധമൊരുത്തരമായി
തലയുയർത്തി നിന്നു.
വാർദ്ധക്യം,
ഊന്നുവടികൾ ഉരച്ചു മിനുക്കി.
സിന്ദൂരം,
തീച്ചൂളയിലെരിഞ്ഞമർന്നൊഴുകി - യൊലിച്ചിറങ്ങി.
കുഞ്ഞു മിഴികൾ,
പലഹാരപ്പൊതികളെത്താത്ത രാത്രിയിരുട്ടിൻ്റെ ഇരുളിമയിൽ
വിരൽത്തുമ്പിനായ് പരതി.
പട്ടിയും പൂച്ചയും പശുവും കോഴിയും
തൊലിയൊട്ടിയ അസ്ഥികൾക്കുള്ളിൽ
പിടഞ്ഞൊടുങ്ങി .
പച്ചപ്പേന്തിയ വയലേലകളിൽ
മിസൈലുകൾ അഗ്നി വിതറി പറന്നിരമ്പി
ഇണ തേടി, കൂടു തേടി,
പറവകൾ
തീയെരിച്ച മരച്ചില്ലകളിൽ തൂവലുകളുതിർത്തു.
സ്വച്ഛശാന്തമായൊഴുകിയിറങ്ങിയ
നദിയോളങ്ങളിൽ
കറുപ്പാർന്ന വായുവും,
ചുവപ്പാർന്ന നിണവും,
ചായം കലക്കി .
അപ്പോഴും;
അധികാരമെവിടെയോ,
സുവർണക്കൊട്ടാരത്തിൽ
വിജയീ - ഭാവത്തിലുലാത്തിക്കൊണ്ടിരുന്നു!!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.