ADVERTISEMENT

പ്രണയം നിറകൊണ്ട

ഇരുണ്ട

രാവിൽ 

ഹൃദയച്ചെരാതിൽ പ്രേമത്തിന്റെ വിളക്കെണ്ണ

നിറഞ്ഞു കത്തി.

ഇരുട്ടിന്റെ കറുപ്പ്

പകലിന്റെ പടിപ്പുരയിൽ അലിഞ്ഞു നീങ്ങവേ

പ്രണയ നാളങ്ങൾ 

മുനിഞ്ഞു കത്തി,

പിന്നെ 

കരിന്തിരിയായൊടുക്കം 

പുകഞ്ഞു നീറി

കെട്ടടങ്ങി....

 

അപ്പോൾ

പ്രണയിയുടെ ലോകം

പ്രണയക്കടലിടുക്കിലെ

വേലിയേറ്റങ്ങളും

വേലിയിറക്കങ്ങളും

പുണർന്നു പുണർന്നു 

ചെറുതുരുത്തായ്

ചുരുങ്ങിചുരുങ്ങി 

വിഷാദത്തിന്റെ

ആഴച്ചുഴികളിൽ

പ്രണയശ്വാസത്തിനായ്

ഉഴറിക്കരഞ്ഞുകൊണ്ടേയിരുന്നു...

 

ഒടുക്കം,

പ്രണയം 

നിരാസങ്ങളുടെ പാറക്കെട്ടിൽ തലതല്ലി

അദൃശ്യമായ

അതിരുകൾക്കപ്പുറം

അനാഥത്വത്തിന്റെ

അടിയൊഴുക്കുകളിൽ

ആരോരുമില്ലാത്ത

അഞ്ജാത ജഡമായ്

കാലത്തിന്റെ 

കരയിലടിഞ്ഞു....!

 

ഒടുങ്ങാൻ മടിച്ച

പ്രണയമോ 

പുനർജന്മങ്ങൾ തേടി

പ്രണയികളുടെ

തപിക്കുന്ന ജനിതകങ്ങളിലേക്ക്

പുണ്യപാപങ്ങളുടെ

വിത്ത് വിതറാതെ

വഴിയാത്ര തുടർന്നുകൊണ്ടേയിരുന്നു...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com