ADVERTISEMENT

ഊർജ്ജ കുംഭം മറിഞ്ഞീ ഭൂവിനുച്ചിയിൽ

പൊട്ടി മുളച്ചതാണീ കാണ്മതൊക്കെയും

ആദിയിൽ ബുദ്ധി ഉരച്ചു തെറിച്ച തീ

തിന്നാതെ വെച്ചതാണീയുള്ളതൊക്കെയും

സത്യമായുള്ളൊരു ഭാഷ മാത്രം സദാ

ശബ്ദിച്ചു പോന്നന്നു സർവ്വ ജന്തുക്കളും

വേദങ്ങളുണ്ടായ കാലത്തിനു മുമ്പേ

സത്യമറിഞ്ഞു പുണർന്നു കഴിഞ്ഞവർ

മാടും മരങ്ങളും മർത്യരും മൃത്യുതൻ

സാംഖ്യമറിഞ്ഞു ജഗത്തിൽ കഴിഞ്ഞവർ

രാപകലില്ലാതെ പൂക്കൾ വിരിഞ്ഞിരു

ന്നന്നു ദിവാകരനമ്പിളി പോലെയും

കാട്ടിൽ പകലു നിലാവു പരന്നൊരാ -

ക്കാലത്തു നാലു ഋതുക്കളുമൊന്നുപോൽ

ഇന്നുതരം തിരിച്ചെണ്ണിയകറ്റി നാം

ഒട്ടുമടുക്കാത്ത തത്വശാസ്ത്രങ്ങളാൽ

പാഞ്ഞു പോകുന്നൊരീ ഉൽക്ക സത്യങ്ങൾ തൻ

ചാമ്പലെടുക്കുവാൻ ആഴിയിൽ നിൽപ്പു നാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com