ADVERTISEMENT

പഴകിദ്രവിച്ചുതുടങ്ങിയ

ഉടുതുണി ഞാൻ,

മിഴികൾ തുടച്ചു.

ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും

പടർന്ന ബാഷ്പം 

വിരലിനെ തലോടിയൊടുവിൽ

ചുണ്ടോട് ചേർന്നൊഴുകി.

ഭൂതകാലസ്മൃതികൾ

മാത്രമായിരുന്നില്ല

നോവിന്റെയലകളുതിർത്തത്.
 

ആരോ വലിച്ചെറിഞ്ഞയെന്നെ-

പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ

നിന്നും വീണ്ടെടുത്തവൻ 

പാതിരാസൂര്യന്റെ താപത്തിലലക്കിയെടുത്ത-

യാളെന്നെയണിഞ്ഞു.
 

കുപ്പക്കൂട്ടത്തിൽ,

ചാണകക്കുഴികളിൽ

മനുഷ്യവിസർജനങ്ങൾക്കിടയിൽ

പച്ചയായ മനുഷ്യനെന്ന-

യുമണിഞ്ഞു നടന്നു.

നിറം മങ്ങിതുടങ്ങിയമാത്രയിലെന്നെ

വലിച്ചെറിഞ്ഞ യജമാനനെ തെല്ലൊരുനിമിഷം

നിനച്ചുപോയി.
 

നരബാധിച്ച പച്ചമനുഷ്യന്റെ 

ഹൃദയത്തുടിപ്പുകൾ ശ്രവിച്ചും 

അവന്റെയിടനെഞ്ചിന്റെ

അനുനിമിഷം

മാറുന്നതാളത്തിനൊത്തു 

നോവിന്റെ കണ്ണുനീർമണിക-

ളെത്രയോ വീണുടഞ്ഞു.

ഒടുവിലാത്തുടിപ്പുകൾ നിലച്ചപ്പോഴും

ഗന്ധമകലാത്തയെന്നെയവന്റെ ദാരമണിഞ്ഞു..
 

Content Summary: Malayalam Poem ' Hridayangaleyarinjavan ' written by Nidhinkumar J. Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com