ADVERTISEMENT

വാനമൊന്നു കറുക്കുമ്പോൾ

നാവും നീട്ടി നോക്കിയിരിക്കും

വിത്തുകളനവധിയുണ്ട്

അവധി കഴിഞ്ഞിട്ടക്ഷരമുണ്ണും

കുരുന്നുകളനവധിയുണ്ട്
 

വേനൽ വന്നു പോയിട്ടും

വർഷം പെയ്തു മടുത്തിട്ടും

വേലിയിലുള്ളൊരു കായ പറിക്കാൻ

കുരുന്നുകളൊന്നും വന്നീല...

പഴുത്തു നിൽക്കും കായകൾക്ക്

കാവലിരിക്കും കാറ്റ് കരഞ്ഞു പറയുന്നു.
 

കാവലിരുന്നു മടുത്തും പോയ്‌ 

കുരുന്നുകളെത്താൻ വൈകീംപോയ്‌ 

കാവലിരിക്കും കാറ്റ് ചെന്ന് 

കായ പിഴുതു കളയുന്നു.
 

തറയിൽ വീണ കായയിലൽപം

കണ്ണീർ കാണുന്നു.

കാറ്റങ്ങോടി ചെല്ലുന്നു

കണ്ണീരങ്ങു തുടക്കുന്നു.
 

ആടീം പാടീം ഓടീം ചാടീം

അക്ഷരമുണ്ടു വരുന്നവരിലൊരുവൻ 

കരഞ്ഞുകലങ്ങിക്കണ്ണീർ വറ്റിയ 

കായ വഴിയിൽ കാണുന്നു,

കണ്ണീർ വറ്റിയ കായയുമായി 

കുരുന്നുകളോടിപ്പോകുന്നു
 

Content Summary: Malayalam Poem ' Kathirippu ' Written by Unnikrishnan Kudumboor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com