ADVERTISEMENT

പൂർവാംബരത്തിലെ

സൗവർണ്ണ രഥമേറി

സിന്ദൂര വർണ്ണത്തിൻ

മുഴുക്കാപ്പു ചാർത്തി

കാലാതിവർത്തിയാം

ആദിത്യ ദേവൻറ്റെ

തിരുവെഴുന്നള്ളത്തിൻ

ശംഖൊലി ഉണരുന്നൂ...
 

ഇന്നലെയുടെ ഖിന്നമാം

തമോമയ ചിന്തസർവതും

വിസ്മരിച്ചിന്നിതാ

ഫുല്ല തല്ലജ കാന്തിയായ്

പ്രസന്നയായ്

നിത്യ സുന്ദരി 

പ്രകൃതീ മനോഹരി
 

പുഞ്ചിരിച്ചുംകൊ-

ണ്ടോരോരോ തരുവിലും

സപ്ത വർണ്ണത്തിൻ

മേലങ്കി ചാർത്തുന്നു

വർണ്ണ വൈവിധ്യ

മേളനം കണ്ടു-

മ്മറത്തെത്തി

മുത്തശ്ശി മൊഴിയുന്നു...
 

"നോക്കു മക്കളേ

ചിങ്ങപ്പുലരി തൻ

നിത്യ വിസ്മയത്തി-

ന്നാഗമ സാന്ത്വനം!

ഓർത്തിടാം പാര-

മേറെക്കനിവാർന്ന

ചിൽപ്രകാശിയാ

മൂർത്തി തൻ കീർത്തനം
 

വാഴ്ത്തിടാമാത്മ

നിർവൃതി പകർന്നിടും

ഉറ്റ ബന്ധൂ

പരിജനമിത്രങ്ങൾ

ഒറ്റയമ്മ തൻ

മക്കളാണോർക്ക നാം

ഭൂവിലാദ്യമായ്

മാനവർ സർവരെ
 

ചേർത്തു നിർത്തിയ

നിസ്തുല ദർശിയാം

ഓണമാം മഹോത്സവ

സന്ദേശം സോദരർ

നമുക്കേവർക്കു-

മൊരുപോലെ...

വിഘടനം പാടേ

തള്ളിക്കളഞ്ഞിടാം,

ചേർന്നു നിന്നിടാം

സഹോദരരാണു നാം.
 

Content Summary: Malayalam Poem ' Chingappulari ' Written by Kishore Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com