ADVERTISEMENT

ഒട്ടിയ വയറിനുള്ളിൽ നിന്നും 

പൊട്ടിച്ചിതറുന്ന കലാപമാണ് വിശപ്പ്.

കാലിക്കീശയും തുന്നിപ്പിടിപ്പിച്ച

കുപ്പായവുമായി നീട്ടുന്ന

കരങ്ങളാണ് വിശപ്പിനെ

പ്രണയിച്ചത്.

അത് മനുഷ്യനെ അന്ധനും

ബധിരനും മൂകനുമാക്കുന്നു.
 

വിശപ്പിനും ഒരു താളമുണ്ട്,

തേങ്ങലിന്റെ സംഗീതമുണ്ട്,

ഈണവും ശ്രുതിയുമുണ്ട്,

വിശന്നവന്റെ ചുണ്ടിലെ ചിരി

തന്നെയാണ്-

പണക്കാരന്റെ കീശയിലെ-

രണ്ടു തുട്ട് നോട്ടിനെക്കൾ മൂല്യം.
 

ദരിദ്രന്റെയുദരത്തിൽ പിറന്നു

വീഴുന്ന കുഞ്ഞാണ് വിശപ്പ്,

അവന്റെ മട്ടുപ്പാവിൽക്കയറി-

വിലസുന്നു അത്.

അതൊരു മതമായി-

മാറിയിരിക്കുന്നു;

നാഥനില്ലാത്ത മതം,

ഉള്ളിൽ നിന്നുമത്;

വേദനയായ് നൃത്തം ചവിട്ടുന്നു.
 

ശമനമില്ലാത്ത നൃത്തം!

തെരുവിലലയുന്നു വിശപ്പിൻ-

മക്കൾ ചോറു മണിക്കായ്....

വിശപ്പിന്റെ ഓളങ്ങളിൽ-

നീന്തിത്തുടിച്ചവനാണ്,

ഒരു മണിച്ചോറിന്റെ -

മഹത്വമറിഞ്ഞത്.
 

എച്ചിൽ കൂട്ടങ്ങളിൽ നിന്നും

പെറുക്കിയെടുക്കുമ്പോൾ-

ആ വദനങ്ങളിലൊരു ചിരി

ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

അത് പകരമില്ലാത്തതാണ്!

English Summary:

Malayalam Poem ' Neettum Karangal ' Written by Hiba Ashraf Ayanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com