ADVERTISEMENT

കലണ്ടർ താളിലെ തിയതികളിലേക്ക്-

കണ്ണെത്തിക്കുവാനാകാതെ, 

മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ,

സമയാക്കങ്ങളിലേക്ക് മാത്രം നോക്കി-

ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ!
 

തണ്ടൊടിഞ്ഞ ചീര പോലെ 

അഹന്തകൾ വാടിക്കിടക്കുന്നു.

ആശവറ്റിയ മനസ്സുപോലെ 

വീഥികൾ വരണ്ടിരിക്കുന്നു. 

ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ 

ഭൂമിയുടെ മാറിടവും വറ്റി കരിഞ്ഞു!
 

തൊണ്ട വരണ്ട കിളികളുടെ പാട്ടുകളെ- 

മനുഷ്യനൊമ്പരങ്ങളുടെ നിശ്വാസങ്ങൾ, അണച്ചു. 

വിഷപ്പാമ്പുകൾ മാത്രം ഇഴയുന്നുണ്ടായിരുന്നു, 

വിധി കാത്തിരിക്കുന്ന നാളെയുടെ 

പ്രാർഥനകളിലേക്ക്!!

English Summary:

Malayalam Poem ' Nishaniyamam ' Written by Sunilrajsathya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com