ADVERTISEMENT

എന്റെ കവിതയുടെ വൃത്തം

നിന്റെ അധികാരമുദ്രയാണു

ഞാനെടുക്കുന്ന അലങ്കാരങ്ങൾ

നിന്റെ വാഴ്ത്തിപ്പാടലുകളും

എന്റെ കുറിമാനങ്ങൾ

വിവർത്തനമാവുന്നത്, നിന്റെ 

വിധിപ്പകർപ്പുകൾക്കനുസൃതം
 

പുലരുവോളം ചുംബിച്ചുടച്ച്

ഉന്മത്ത മുനമ്പിലേക്കൊരു കാതം മാത്രം

മീതിയാകുന്നൊരു തന്തുവിൽ

മുലഞ്ഞെട്ട് കടിച്ചെടുത്തെന്നിലെ

രസച്ചരടെന്നേക്കുമായ് തകർക്കുന്ന

അഭിശപ്ത നാടകം നിന്റെ തീട്ടൂരം
 

ഉണ്ടു കഴിയാനുരുളയോ

നെറ്റിത്തടമുരയ്ക്കാൻ ഭൂമിയോ

കണ്ട് പെരുമകൊള്ളാൻ കോട്ടയോ

വേണ്ടുവോളമെന്റെ ജനം

ചേർത്തുകൊള്ളുമിനിയും പീഠമേ

വേണ്ടത് കരളിലൊരുറപ്പാണു

കണ്ണുകെട്ടിയുള്ളിലിരിപ്പെങ്കിലും

ഉള്ളിലിരുപ്പൊട്ടും കുടിലമല്ലെന്നൊരു

നിതാന്ത നിശ്ചയം, പകരുകയത്

വേപഥുവൊട്ടുമില്ലാതെ ചരിക്കട്ടെ ജനം
 

ജയം പാടുവോൻ ജനിച്ചിടമാവാം

ജയിച്ചു കേറിയോൻ കുഴിച്ചതുമാവാം

ജപിച്ചിരിക്കുവാൻ ഒരുപാടുണ്ട്

ജീവിത വ്യഥകളാകയാൽ

നടന്നതൊക്കെയും നല്ലതാവട്ടെ

നോക്കുക, മേലിൽ നരകമാവാതെ

നാളെയും പുലരിയുണ്ട് നടന്നു തീർക്കുവാൻ

English Summary:

Malayalam Poem ' Vidhiyodungunnidam ' Written by Mambadan Mujeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com