ADVERTISEMENT

ബാല്യമെത്ര മനോഹരമെന്ന്

ഞാൻ കുറിച്ചുകൊണ്ടിരിക്കെയാണ്

ഗാസയിൽ ബോംബുപൊട്ടിയതും

മൂവായിരം പൂമൊട്ടുകൾ ഞെട്ടറ്റുവീണതും.
 

പത്രമച്ചടിച്ച ഭാസ്കരേട്ടൻ

നെഞ്ച് പൊട്ടി മരിച്ചതും

പത്രം വായിച്ച നെതന്യാഹു

പൊട്ടിചിരിച്ചതും

കുഞ്ഞിന്റെ നെഞ്ചിലെ തുള കണ്ടാണ് !
 

ഞാൻ കല്ല് തട്ടി വീണ കാലത്ത്

അവർ വെടിയുണ്ടയേറ്റ് മരിക്കുന്നു

ഞാൻ നായയേയും പട്ടിയേയും

ഭയന്നോടിയ കാലത്ത്

അവർ തോക്കിൻ മുന കണ്ടോടുന്നു.
 

യുദ്ധമെന്ന കളിയിലെ ഏറ്റവും നല്ല കളിക്കാരൻ

താങ്കളാണെന്ന് ബ്ലിങ്കൻ പറഞ്ഞപ്പോൾ

നെതന്യാഹു നന്ദിയുണ്ടെന്ന് മന്ദഹസിച്ചു

അവാർഡ് വൈകാതെ വേണമെന്ന്

ബൈഡനോട് അടക്കം പറഞ്ഞു.
 

എന്റെ നാരങ്ങമിഠായിയുടെ

രുചിയിപ്പോഴും മുറിഞ്ഞിട്ടില്ല.

അവരുടെ മുറിപ്പാടുകളിലെ

ചാലുകളിപ്പോഴും വറ്റിയിട്ടില്ല
 

കളിയവസാനിക്കുമ്പോൾ, ഒരൊറ്റ എതിരാളിയും

ബാക്കിനിൽക്കില്ലെന്ന, നെതന്യാഹുവിന്റെ

പ്രഖ്യാപനത്തിന് ബൈഡന്റെ 

കൈയ്യടിയുയർന്നപ്പോൾ

മനുഷ്യത്വത്തിന്റെ കണ്ണുപൊട്ടി

ചുടുചോരയൊഴുകി.

English Summary:

Malayalam Poem ' Chorappadukal ' Written by Ummu Habiba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com