ADVERTISEMENT

പഞ്ചാബിൽ നിന്നുള്ള തനത് രുചിഭേദങ്ങളൊരുക്കി കൊച്ചി, ഇൻഫോപാർക്കിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടനിലാണ് ഫുഡ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചത്. “പിന്ദ് ദാ സ്വാദ്” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പഞ്ചാബിൽ നിന്നുള്ള തനത് രുചിഭേദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാത്രി ഏഴ് മണി മുതൽ തുടങ്ങുന്ന ഡിന്നർ ബുഫെയിൽ ആണ് തനിനാടൻ പഞ്ചാബി വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒക്ടോബർ 10 ന് തുടങ്ങിയ മേള 22 വരെ തുടരും. 

 

പഞ്ചാബിലെ വൈവിധ്യമാർന്ന ഭക്ഷണരീതികൾ കോർത്തിണക്കിയാണ് ഫോർ പോയിന്റ്സ് ബൈ ഷെറാട്ടന്റെ ഹെഡ് ഷെഫ് അംഗാട്ട് സിങ് മെനു തയാറാക്കിയിരിക്കുന്നത്.

 

“വിഭജനത്തിന് മുൻപുണ്ടായിരുന്ന പഞ്ചാബ് എന്ന വലിയ പ്രദേശത്ത് പ്രചാരത്തിലുള്ള വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണിത്. തന്തൂർ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയ മുഗൾ രാജവംശത്തിന്റെ സ്വാധീനവും ഇവിടുത്തെ ഭക്ഷണരീതികളിൽ കാണാമെന്ന് ഹെഡ് ഷെഫ് അംഗാട്ട് സിങ് പറഞ്ഞു. ചണ്ഡീഗഡ് സ്വദേശിയാണ് ഷെഫ് അംഗാട്ട് സിങ്.

 

മീറ്റ് ബെലിറാം, പൽ ധാബ ഡ രാര ചിക്കൻ, അമൃത്സറി ചോലെ കുൽച്ച, രജ്മ ചാവൽ, കഥി പകോര എന്നിവയാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങൾ. ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും പഞ്ചാബി സ്റ്റൈലിൽ വിഭവങ്ങൾ ഉണ്ട്. സിഖ് ക്ഷേത്രങ്ങളായ ഗുരുദ്വാരകളിൽ വിളമ്പുന്ന ഖീർ, കുൽഫി, വീടുകളിൽ ഉണ്ടാക്കുന്ന അതെ സ്വാദ് നൽകുന്ന ഗാജർ കാ ഹൽവ എന്നിവയാണ് അതിൽ ചിലത്. 

 

സ്വാദിഷ്ടമായ പഞ്ചാബി വിഭവങ്ങളാൽ സമൃദ്ധമായ മെനുവിന് പുറമെ, റസ്റ്ററന്റിന്റെ അന്തരീക്ഷവും പഞ്ചാബി ശൈലിയിലേക്കു മാറിക്കഴിഞ്ഞു. ഭക്ഷണാനുഭവം വേറിട്ടതാക്കാൻ തനി പഞ്ചാബി ഢാബകളുടെ രീതിയിൽ പ്രത്യേക സ്റ്റാളുകളും പരമ്പരാഗത പഞ്ചാബി കയർകട്ടിലുകളും ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. ഒപ്പം നാടൻ പഞ്ചാബി നർത്തകരുടെയും കലാകാരന്മാരുടെയും കട്ടൗട്ടുകളും ഫുഡ് ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടുന്നു. പശ്ചാത്തലത്തിൽ പഞ്ചാബി പോപ്പ് സംഗീതവുമുണ്ട്. ഫെസ്റ്റിവലിന് എത്തുന്നവർ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ആളൊന്നിന് 1499 രൂപ (ടാക്സ് കൂടാതെ).

Content Summary : Journey to vibrant and clolurful land of Punjab and relish robust flavours curated with authentic recipes, food fest at Four Points by Sheraton.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com